Thursday, June 4
BREAKING NEWS


Around Us

10നും 12നും കൂടുതൽ ക്ലാസുകളുമായി ഫസ്റ്റ്‌ബെല്ലിൽ തിങ്കളാഴ്ച്ച മുതൽ പുനഃക്രമീകരണം
Education, Thiruvananthapuram

10നും 12നും കൂടുതൽ ക്ലാസുകളുമായി ഫസ്റ്റ്‌ബെല്ലിൽ തിങ്കളാഴ്ച്ച മുതൽ പുനഃക്രമീകരണം

കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ആദ്യം പൊതുപരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട്  ക്ലാസുകൾക്ക് കൂടുതൽ സമയം നൽകിക്കൊണ്ട് തിങ്കളാഴ്ച്ച (ഡിസംബർ 7) മുതൽ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിൾ അനുസരിച്ച് തിങ്കൾ മുതൽ വെള്ളിവരെ പ്ലസ് ടുവിന് ദിവസം ഏഴു ക്ലാസുകളും പത്തിന് അഞ്ചു ക്ലാസുകളും ഉണ്ടാകും. പ്ലസ് ടുവിന് നിലവിലുള്ള 3 ക്ലാസുകൾക്ക് പുറമെ വൈകുന്നേരം 4 മുതൽ 6 മണി വരെ 4 ക്ലാസുകളാണ്  അധികമായി സംപ്രേഷണം ചെയ്യുന്നത്. എന്നാൽ ഇത് വിവിധ വിഷയ ഗ്രൂപ്പുകളായതുകൊണ്ട്  ഒരു കുട്ടിക്ക് പരമാവധി അഞ്ച് ക്ലാസിൽ കൂടുതൽ കാണേണ്ടി വരുന്നില്ല. പ്ലസ്‌വണ്ണിനു നിലവിലുള്ളപോലെ രാവിലെ 11 മുതൽ 12 മണി വരെ രണ്ട് ക്ലാസുകൾ ഉണ്ടാകും. പത്താം ക്ലാസിന് രാവിലെ 9.30 മുതൽ 11.00മണി വരെയുള്ള 3 ക്ലാസുകൾക്ക് പുറമെ വൈകുന്നേരം 3.00 മുതൽ 4.00 മണി വരെ രണ്ടു ക്ലാസുകൾ കൂടി അധികമായി സംപ്രേഷണം ചെയ...
സ്വപ്നയുടെ ശബ്ദരേഖ ചോർന്ന സംഭവത്തില്‍ അന്വേഷണം നിലച്ചു; പൊലീസും ജയിൽ വകുപ്പും തമ്മിൽ തർക്കം
Thiruvananthapuram

സ്വപ്നയുടെ ശബ്ദരേഖ ചോർന്ന സംഭവത്തില്‍ അന്വേഷണം നിലച്ചു; പൊലീസും ജയിൽ വകുപ്പും തമ്മിൽ തർക്കം

സ്വർണ കടത്തുക്കേസിലെ പ്രതി സ്വപ്ന സുരേഷിൻ്റെ ശബ്ദരേഖ ചോർന്നത്തിലെ അന്വേഷണത്തെ ചൊല്ലി പൊലീസും ജയിൽ വകുപ്പും തമ്മിൽ തർക്കം. അന്വേഷണത്തിനുള്ള അനുമതി ആരും തേടും എന്നതിനെ ചൊല്ലിയാണ് തർക്കം. മൊഴി ചോർന്നത്തിൽ കേസെടുക്കാവില്ലെന്ന നിലപാടിലാണ് ഇപ്പോഴും പൊലീസ്. മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കമെന്ന് വാഗ്ദാനം ചെയ്തുവെന്ന്  സ്വപ്ന പറയുന്നതായുള്ള ശബ്ദരേഖ പുറത്തുവനന്തോടെയാണ് ജയിൽ വകുപ്പ് അന്വേഷണം ആവശ്യപ്പെട്ടത്. സ്വപ്ന കോഫേപോസ തടവുകാരിയായ അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുമ്പോഴാണ് ശബ്ദരേഖ പുറത്തായത്. പ്രാഥമിക അന്വേഷണം നടത്തിയ ജയിൽവകുപ്പ് ജയിലിൽ നിന്നല്ല ശബ്ദരേഖ ചോർന്നതെന്ന് നിലപാടെടുത്തു. പക്ഷെ ശബ്ദരേഖ ചോർന്നത് എവിടെ നിന്നാണെന്ന് കണ്ടുപിടിക്കണമെന്നായിരുന്നു ജയിൽവകുപ്പിൻ്റെ ആവശ്യം. ജയിൽവകുപ്പിൻ്റെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെ എൻഫോഴ്മെൻ്...
കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്ത് കാൽക്കോടി രൂപ വില വരുന്ന മയക്കുമരുന്നു പിടികൂടി
Kozhikode

കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്ത് കാൽക്കോടി രൂപ വില വരുന്ന മയക്കുമരുന്നു പിടികൂടി

 കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്ത് നിന്ന് കാൽക്കോടി രൂപ വില വരുന്ന ചരസ് പിടികൂടി. കോഴിക്കോട് പള്ളിയാർക്കണ്ടി സ്വദേശി മുഹമ്മദ് റഷീബിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ അഞ്ചിനാണ് മയക്കുമരുന്നുമായി ഇയാൾ സ്റ്റേറ്റ് എക്സെസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായത്. 510 ഗ്രാം ചരസാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ...
സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തിയ സർക്കാർ: കെ കെ ശൈലജ
Kozhikode

സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തിയ സർക്കാർ: കെ കെ ശൈലജ

  സാധാരണക്കാരുടെ ജീവിതത്തെ സ്‌പർശിക്കുന്ന പദ്ധതികളും പ്രവർത്തനങ്ങളും വിജയകരമായി നടപ്പാക്കാനായി എന്നതാണ്‌ എൽഡിഎഫ്‌ സർക്കാരിനെ വ്യത്യസ്‌തമാക്കുന്നതെന്ന്‌  മന്ത്രി കെ കെ ശൈലജ. കേസരി സ്‌മാരക ട്രസ്റ്റ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 35 തരം പെൻഷൻ നൽകുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്തില്ല. കോവിഡ്‌ ചികിത്സ 100 ശതമാനവും സൗജന്യമാക്കി. സാധാരണക്കാരൻ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളെ ഉയർന്ന നിലവാരത്തിലാക്കി. അത്യാധുനിക സൗകര്യങ്ങൾ ആശുപത്രിയിൽ സജ്ജമാക്കി. സ്‌കൂളുകൾ അന്താരാഷ്‌ട്ര നിലവാരത്തിൽ ഉയർത്തി. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി. ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്‌. അടിസ്ഥാന സൗകര്യ വികസനത്തിന്‌ കേന്ദ്രത്തിൽനിന്ന്‌ കാര്യമായ ഫണ്ട്‌ ലഭിക്കാത്തത്‌ വികസനത്തിന്‌ വിഘാതം സൃഷ്ടിക്കുന്നുണ്ട്‌. എന്നിട്ടും സംസ്ഥാനത്ത്‌ വൻ വികസനം യാഥാർഥ്യമാക്കാനായത്‌ കിഫ്‌ബി ഫണ്ടുകൊ...
ഭാര്യയെ ആറുവയസുകാരി മകളുടെ മുന്നില്‍വെച്ച്‌ കഴുത്തറുത്തുകൊന്നു
Idukki

ഭാര്യയെ ആറുവയസുകാരി മകളുടെ മുന്നില്‍വെച്ച്‌ കഴുത്തറുത്തുകൊന്നു

തേയിലത്തോട്ടതിനുള്ളില്‍ ഒളിച്ച രാജയെ, കഴിഞ്ഞ ദിവസം ഒരു തൊഴിലാളിയാണ് കണ്ടെത്തിയത് കട്ടപ്പന: ആറുവയസുകാരി മകളുടെ മുന്നില്‍വെച്ച്‌ ഭാര്യയെ കഴുത്തറുത്തുകൊന്ന യുവാവ് പിടിയിലായി. ഇടുക്കി പീരുമേട് പ്രിയദര്‍ശിനി കോളനിയില്‍ രാജലക്ഷ്മിയാണ്(30) കൊല്ലപ്പെട്ടത്. പ്രതിയായ രാജയെ(36) പൊലീസ് പിടികൂടി. നാട്ടുകാരുടെ സഹായത്തോടെ ഇന്നലെ പുലര്‍ച്ചെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയെ സംശയമായതിനാലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയെ സംശയമായതിനാലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.ഭാര്യയ്ക്കു മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച്‌ ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്. മദ്യപിച്ചെത്തിയ രാജയും രാജലക്ഷ്മിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ സമീപത്തിരുന്ന വാക്കത്തി ഉപയോഗിച്ചു രാജലക്ഷ്മിയെ രാജ കഴ...
പൊന്മുടിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്‌ആര്‍ടിസി 16 ബസുകള്‍ വിട്ടുനൽകി
Thiruvananthapuram

പൊന്മുടിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്‌ആര്‍ടിസി 16 ബസുകള്‍ വിട്ടുനൽകി

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റ് സാഹചര്യത്തില്‍ പൊന്മുടിയിലെ രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി കെഎസ്‌ആര്‍ടിസി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കിയത് 16 ബസുകള്‍. അടിയന്തിരമായി ആളുകളെ ഒഴിപ്പിച്ച്‌ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകരമാണ് ബസുകള്‍ നല്‍കിയത്. ഈ ബസുകളിലാണ് പൊന്മുടിയിലെ ലയങ്ങളില്‍ നിന്നുള്ള ആളുകളെ മാറ്റി രക്ഷാ കേന്ദ്രത്തില്‍ എത്തിച്ചത്. അതേസമയം, ദുരന്തനിവാരണ അതോറിറ്റി ഏത് സമയത്ത് ആവശ്യപ്പെട്ടാലും നല്‍കാവുന്ന വിധത്തില്‍ ഓരോ ഡിപ്പോയില്‍ നിന്നും അഞ്ച് ബസുകള്‍ വീതം തയ്യാറാക്കി നിര്‍ത്തണമെന്ന് എല്ലാ യൂണിറ്റ് അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിഎംഡി പറഞ്ഞു. ഡ്രൈവര്‍ സഹിതമായിരിക്കും വാഹനം നല്‍കുക. ...
അന്താരാഷ്ട്ര വിപണയില്‍ കാല്‍ കോടി വിലവരുന്ന ചരസുമായി കോ‍ഴിക്കോട് സ്വദേശി പിടിയില്‍
Kozhikode

അന്താരാഷ്ട്ര വിപണയില്‍ കാല്‍ കോടി വിലവരുന്ന ചരസുമായി കോ‍ഴിക്കോട് സ്വദേശി പിടിയില്‍

കോഴിക്കോട് പള്ളിയാര്‍ക്കണ്ടി സ്വദേശി ബഷീര്‍ മകന്‍ മുഹമ്മദ് റഷീബിനെ സംസ്ഥാന എക്സൈസ് എന്‍ഫോ‍ഴ്സ്മെന്‍റ് സ്വാഡ് കോഴിക്കോട് വച്ച്‌ പിടികൂടിയത് കോഴിക്കോട്‌: റെയില്‍വേ സ്റ്റേഷന്റെ സമീപത്തു നിന്ന് ചരസുമായി യുവാവിനെ എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. കോഴിക്കോട് പളളിയാരക്കണ്ടി സ്വദേശി ബഷീറിന്റെ മകന്‍ മുഹമ്മദ് റഷീബിനൊണ് വെളളിയാഴ്‌ച പുലര്‍ച്ചെ പിടികൂടിയത്. ബ്ലൂടൂത്ത് സ്‌പീക്കറിനുളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചരസ്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 25 ലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി അനില്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് യുവാവിനെ പിടികൂടിയത്. എക്‌സൈസ് കമ്മീഷ്ണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയ്യാളെ സാ...
പാലാരിവട്ടം പാലം:പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ച്‌ തുടങ്ങി
Ernakulam

പാലാരിവട്ടം പാലം:പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ച്‌ തുടങ്ങി

തൂണുകള്‍ക്കിടയിലുള്ള ആറില്‍ നാല് ഗര്‍ഡറുകളാണ് സ്ഥാപിച്ചത് കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തില്‍ പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ച്‌ തുടങ്ങി. തൂണുകള്‍ക്കിടയിലുള്ള ആറില്‍ നാല് ഗര്‍ഡറുകളാണ് സ്ഥാപിച്ചത്. ഗതാഗത തടസ്സം ഒഴിവാക്കാന്‍ രാത്രിയിലാണ് ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നത്. പാലം പുനര്‍നിര്‍മ്മാണത്തിനായി ഒക്ടോബര്‍ 8നാണ് പഴയ ഗര്‍ഡര്‍ നീക്കി തുടങ്ങിയത്. രണ്ട് മാസമാകുമ്ബോഴേക്കും പുതിയ ഗര്‍ഡര്‍ തൂണുകള്‍ക്കിടയില്‍ സ്ഥാപിച്ച്‌ തുടങ്ങി. അഞ്ച് ആറ് തൂണുകള്‍ക്കിടയിലെ ആറില്‍ നാല് ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലിയാണ് പുലര്‍ച്ചയോടെ പൂര്‍ത്തിയായത്. മുറിച്ച്‌ നീക്കിയ പതിനെട്ടില്‍ 8 പിയര്‍ക്യാപ്പുകളുടെയും പണികള്‍ പൂര്‍ത്തിയായതോടെയാണ് ഇതിന് മുകളിലായി വിലങ്ങനെ ഗര്‍ഡറുകള്‍ സ്ഥാപിച്ച്‌ തുടങ്ങിയത് https://www.youtube.com/watch?v=Nykp0b2MqQ8 ...
എന്‍ഫോഴ്സ്മെന്റ് പരിശോധന പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടാനുള്ള ആര്‍എസ്‌എസ് അജണ്ടയുടെ തുടര്‍ച്ച: തിരൂരില്‍ പ്രതിഷേധ പ്രകടനം
Kozhikode

എന്‍ഫോഴ്സ്മെന്റ് പരിശോധന പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടാനുള്ള ആര്‍എസ്‌എസ് അജണ്ടയുടെ തുടര്‍ച്ച: തിരൂരില്‍ പ്രതിഷേധ പ്രകടനം

തിരൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം ഉള്‍പ്പടെയുള്ള നേതാക്കളുടെ വസതികളിലും സംസ്ഥാന കമ്മറ്റി ഓഫിസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര്‍ ഏരിയ കമ്മറ്റി പ്രതിഷേധിച്ചു. പ്രവര്‍ത്തകര്‍ തിരൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകനം നടത്തി. പുത്തനത്താണി ഡിവിഷനില്‍ 7 സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. പട്ടര്‍നടക്കാവ്, വൈരങ്കോട്, തിരുനാവായ, കല്‍പ്പകഞ്ചേരി, പുത്തനത്താണി, കാടാമ്ബുഴ, രണ്ടത്താണി എന്നീ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഏരിയ ഭാരവാഹികള്‍ നേതൃത്വം നല്‍കി. ദേശീയ തലത്തില്‍ ഉയര്‍ന്നുവന്ന കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത നീക്കവും രാഷ്ട്രീയ പകപോക്കലുമാണ് റെയ്ഡിന് പിന്നിലെന്നും ഭരണകൂടം പ്രതിസന്ധിയി...
‘സുപ്രധാന വിവരങ്ങള്‍ ലഭിച്ചു; സ്വപ്നയുടേയും സരിത്തിന്റേയും മൊഴികള്‍ പുറത്തായാല്‍ ജീവന്‍ തന്നെ അപകടത്തില്‍’- കസ്റ്റംസ് കോടതിയില്‍
Crime, Ernakulam

‘സുപ്രധാന വിവരങ്ങള്‍ ലഭിച്ചു; സ്വപ്നയുടേയും സരിത്തിന്റേയും മൊഴികള്‍ പുറത്തായാല്‍ ജീവന്‍ തന്നെ അപകടത്തില്‍’- കസ്റ്റംസ് കോടതിയില്‍

കൊ​ച്ചി: ഡോ​ള​ര്‍ ക​ട​ത്തു​കേ​സി​ല്‍ സ്വ​പ്‍​ന സു​രേ​ഷി​ന്‍റെ​യും സ​രി​ത്തി​ന്‍റെ​യും മൊ​ഴി​ക​ള്‍ ഗൗ​ര​വ​ത​ര​മെ​ന്ന് ക​സ്റ്റം​സ്. ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ചിലരെ വിളിപ്പിച്ച്‌ ഇരുവര്‍ക്കുമൊപ്പം ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികള്‍ പുറത്താകുന്നത് ഇരുവരുടെയും ജീവനു പോലും ഭീഷണിയായേക്കുമെന്ന് കസ്റ്റംസ് കോടതിയില്‍. ഇരുവരേയും ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇരുവരുടെയും മൊഴികളില്‍ നിന്ന് കൂടുതല്‍ ഗൗരവമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച്‌ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയും സരിത്തും നല്‍കിയ മൊഴിയില്‍ എം ശിവശങ്കറ...
error: Content is protected !!