Friday, October 24
BREAKING NEWS


Around Us

വാഗമണ്ണിലെ നിശാപാർട്ടി : വിവാദ റിസോർട്ട് സിപിഎം നേതാവിന്റെ ഉടമസ്ഥതയിലുള്ളത്
Crime, Idukki

വാഗമണ്ണിലെ നിശാപാർട്ടി : വിവാദ റിസോർട്ട് സിപിഎം നേതാവിന്റെ ഉടമസ്ഥതയിലുള്ളത്

ഇടുക്കി: വാഗമണ്ണിലെ നിശാപാർട്ടി നടന്ന റിസോർട്ട് സിപിഐ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ളത്.നേരത്തെയും, സിപിഐ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള ഈ റിസോര്‍ട്ടില്‍ സമാനരീതിയില്‍ പാര്‍ട്ടികള്‍ നടന്നിട്ടുണ്ട്. അപ്പോഴെല്ലാം പിടികൂടിയതിനുശേഷം പോലീസ് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങിയിരിക്കുകയാണ് പോലീസ്. നിശാ പാര്‍ട്ടിക്ക് പിന്നില്‍ 9 പേരാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി സംബന്ധിച്ച വിവരം പ്രതികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചത്. ഇന്നലെ റെയ്ഡിനിടെ പിടികൂടിയ 60 പേരെ പോലീസ് ചോദ്യംചെയ്തു വരികയാണ്. ഇതില്‍ 25 സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ഇവരെല്ലാം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് ലഭ്യമായ വിവരങ്ങള്‍. ഇന്നലെ രാത്രി നടന്ന റെയ്ഡിലാണ് എ...
വാഗമണ്ണിൽ റെയ്‌ഡ്‌ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; അറുപതോളം പേര്‍ പൊലീസ് കസ്റ്റഡിയിൽ
Crime, Idukki

വാഗമണ്ണിൽ റെയ്‌ഡ്‌ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; അറുപതോളം പേര്‍ പൊലീസ് കസ്റ്റഡിയിൽ

ഇടുക്കി: വാഗമണ്ണിലെ സ്വകാര്യ റിസോര്‍ട്ടിലെ നിശാ പാര്‍ട്ടിയില്‍ റെയ്ഡില്‍ എല്‍എസ്ഡി അടക്കമുള്ള ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത അറുപതോളം പേര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിലാണ് റെയ്‌ഡ്‌ നടന്നത്. വൈകുന്നേരം തുടങ്ങിയ നിശാ പാര്‍ട്ടിയെ കുറിച്ച്‌ എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നിശാപാര്‍ട്ടിക്ക് പിന്നില്‍ ഒമ്ബത് പേരാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടി സംബന്ധിച്ച വിവരം പ്രതികള്‍ പങ്കുവച്ചത്. ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായിരിക്കുന്നത്. എല്‍ എസ് ഡി, സ്റ്റാമ്പ് , ഹെറോയില്‍, ഖഞ്ചാവ് തുടങ്ങിയവ ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വാഗമണ്‍ വട്ടപ്പത്താലിലെ ക്ലിഫ്‌ഇന്‍ റിസോര്‍ട്ടില്‍...
നെല്ലിയാമ്പതിയില്‍ വിനോദ സഞ്ചാരികളായ യുവാക്കള്‍ കൊക്കയില്‍ വീണു
Around Us, Palakkad

നെല്ലിയാമ്പതിയില്‍ വിനോദ സഞ്ചാരികളായ യുവാക്കള്‍ കൊക്കയില്‍ വീണു

പാലക്കാട്: പാലക്കാട് നെല്ലിയാമ്ബതിയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ രണ്ട് പേര്‍ കൊക്കയില്‍ വീണു. ഒറ്റപ്പാലം, മേലൂര്‍ സ്വദേശി സന്ദീപ്, കോട്ടായി സ്വദേശി രഘുനന്ദന്‍ എന്നിവരാണ് കൊക്കയിലേക്ക് വീണ് കാണാതായിരിക്കുന്നത്. സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്നാണ് ഇവര്‍ കൊക്കയിലേക്ക് വീണത്. ബെംഗളുരുവില്‍ ഐടി കമ്ബനിയില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ ആണ് ഇരുവരും. കാല്‍വഴുതിയ സന്ദീപിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രഘുനന്ദനും വീണത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പൊലീസ്, വനം, അഗ്നിശമന വിഭാഗങ്ങള്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിലേക്കാണ് ഇവര്‍ വീണത് മൂവായിരം അടി താഴ്ചയില്‍ ആണിത്. ...
യുവനടിയെ അപമാനിച്ച സംഭവം:  പ്രതികള്‍ പോലീസ് പിടിയില്‍; മാപ്പ് നൽകിഎന്ന്  നടി
Crime, Ernakulam

യുവനടിയെ അപമാനിച്ച സംഭവം: പ്രതികള്‍ പോലീസ് പിടിയില്‍; മാപ്പ് നൽകിഎന്ന് നടി

കൊച്ചി : പോലീസില്‍ കീഴടങ്ങുന്നതിനായി കൊച്ചിയിലേക്ക് പുറപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍,ഇര്‍ഷാദ്‌എന്നിവരെ കളമശേരി പോലീസാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ നടിയോട് ബോധപൂര്‍വ്വം അപമര്യാദയായി പെരുമാറിയില്ലെന്നും മാപ്പു പറയാമെന്നുമുള്ള വെളിപ്പെടുത്തലുമായി പ്രതികള്‍ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിന്നു. എന്നാല്‍ പ്രതികളുടെ കുറ്റത്തിന് സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവായതിനാല്‍ മാപ്പപേക്ഷ അംഗീകരിയ്ക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് കോടതിയില്‍ കീഴടങ്ങുന്നതിനായി പ്രതികള്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്.ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. മാപ്പ് നൽകിഎന്ന് നടി തന്നെ അപമാനിച്ച വർക്ക് മാപ്പ് നൽകിയതായി നടിയുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി നടി അറിയിച്ചു. ഇരുവരുടെയും കുടുംബങ്ങളെ ഓർത്താണ് മാപ്പ് നൽകിയതെന്ന് നടി. പിന്തുണച്ച എല്ലാവരോടും ...
കോൺഗ്രസ് പോര് കൊല്ലത്തും പോസ്റ്റർ; ശൂരനാട് രാജശേഖരന്‍ ആര്‍എസ്‌എസ് റിക്രൂട്ട് ഏജന്റ്
Around Us, Kollam, Politics

കോൺഗ്രസ് പോര് കൊല്ലത്തും പോസ്റ്റർ; ശൂരനാട് രാജശേഖരന്‍ ആര്‍എസ്‌എസ് റിക്രൂട്ട് ഏജന്റ്

കൊല്ലം: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയെത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലും പുറത്തും ഭിന്നതകള്‍ ശക്തമാവുന്നു. അഴിച്ചുപണി ആവശ്യപ്പെട്ട് പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു . കൊല്ലത്ത് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെതിരെ പോസ്റ്റര്‍ പതിപ്പിച്ചു. പാര്‍ട്ടിയെ ആര്‍എസ്‌എസിനു വിറ്റെന്നും വൈസ് പ്രസിഡന്റ് ആര്‍എസ്‌എസ് റിക്രൂട്ട് ഏജന്റാണെന്നുമാണ് രാജശേഖരനെതിരെ പോസ്റ്ററില്‍ ഉന്നയിക്കുന്ന ആക്ഷേപം. പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത് സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ്. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്കെതിരെയും ഇന്നലെ പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. കെപിസിസി അദ്ധ്യക്ഷനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയുമെല്ലാം ഇത്തരത്തില്‍ പോസ്റ്ററുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും ഉയര്‍ന്നിരുന്നു. . ...
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട
Around Us, Kannur

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട

കണ്ണൂ‍ര്‍: കണ്ണൂ‍ര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്ന് യാത്രക്കാരില്‍ നിന്ന് സ്വര്‍ണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു. ദുബായില്‍ നിന്നെത്തിയ കാസ‍ര്‍കോട് സ്വദേശി സെയ്ദ് ചെമ്ബരിക്കയില്‍ നിന്ന് 116 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ദുബായില്‍ നിന്നെത്തിയ ഇബ്രാഹിം ബാദ്ഷായില്‍ നിന്ന് 16 ലക്ഷം വിലമതിക്കുന്ന 312 ഗ്രാം സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അബ്ദുള്‍ ബാസിത്തില്‍ നിന്ന് 360 ഗ്രാം സ്വര്‍ണവും, ആറ് ഡ്രോണും, 92,500 രൂപയുടെ സിഗരറ്റും പിടികൂടി. കഴിഞ്ഞ ദിവസവും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. അന്ന് ഫാനിനുള്ളില്‍ കടത്തുകയായിരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ...
മഞ്ചേരിക്കാരനെ ഹണി ട്രാപ്പിൽ കുടുക്കി കേരളാപോലീസ്
Crime, Malappuram

മഞ്ചേരിക്കാരനെ ഹണി ട്രാപ്പിൽ കുടുക്കി കേരളാപോലീസ്

അറസ്റ്റ് അശ്ലീല സന്ദേശങ്ങളും ലൈംഗിക ചുവയുള്ള മെസ്സേജുകളും അയച്ചെന്ന രണ്ടായിരത്തോളം സ്ത്രീകളുടെ പരാതിയെ തുടർന്ന് മലപ്പുറം : കേരളത്തിലെ സ്ത്രീകള്‍ക്ക് പൊതുശല്യമായ മലപ്പുറം മഞ്ചേരിക്കാരനായ പ്രതിയെ പൊലീസ് പിടികൂടി.വലയിലാക്കിയത് സ്ത്രീയാണെന്ന വ്യാജേന നാലു ദിവസം ചാറ്റ് ചെയ്ത ശേഷം. അശ്ളീല സന്ദേശങ്ങളും ചാറ്റുകളുമായി വാട്സ്‌ആപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും കേരളത്തിലെ രണ്ടായിരത്തോളം സ്ത്രീകളെ ശല്യംചെയ്ത 32കാരനായ യുവാവിനെയാണ് താനൂരില്‍ പൊലീസ് ആണ് പിടികൂടിയത്. മലപ്പറം മഞ്ചേരി സ്വദേശി സനോജ് (32) ആണ് പിടിയിലായത്.ഇയാള്‍ ഫേസ്‌ബുക്ക് മെസഞ്ചര്‍ വഴി നാലു വര്‍ഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള 2000ഓളം സ്ത്രീകള്‍ക്കാണ് അശ്ളീല സന്ദേശങ്ങളും ചാറ്റുകളുമായി ശല്യപ്പെടുത്തികൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ അതേ വഴി തന്നെ താനൂര്‍ പൊലീസ് തെരഞ്ഞെടുത്താണ് പ്രതിയെ പിടികൂടിയത്. സ്ത്രീയാണെന്ന ...
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ
Election, Kozhikode

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ

പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗമാകും സത്യവാചകം ചൊല്ലിക്കൊടുക്കുക. അതേസമയം, മുനിസിപ്പാലിറ്റികളിലേയും കോർപറേഷനുകളിലെയും അധ്യക്ഷന്മാരെ ഈ മാസം 28ന് തെരഞ്ഞെടുക്കും. രാവിലെ 11ന് അധ്യക്ഷ തെരഞ്ഞെടുപ്പും ഉച്ചക്ക് 2 ന് ഉപാധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും. ത്രിതല പഞ്ചായത്ത് അധ്യക്ഷരെ 30 ന് രാവിലെ 11 മണിക്ക് തെരഞ്ഞെടുക്കും. ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് അന്നു തന്നെ ഉച്ചക്ക് 2 ന് നടക്കും ...
യുവനടിയെ ആക്രമിച്ച കേസ്: അറസ്റ്റ് ഇന്നുണ്ടായേക്കും
Around Us, Ernakulam

യുവനടിയെ ആക്രമിച്ച കേസ്: അറസ്റ്റ് ഇന്നുണ്ടായേക്കും

പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന കൊച്ചി : യുവനടിയെ ആക്രമിച്ച കേസിലെ പ്രതികളെ ഇന്ന് അറസ്റ്റു ചെയ്‌തേക്കും.രണ്ട് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായത്. സിസി ടിവി ദൃശ്യങ്ങള്‍ കണ്ട് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു .ഇവര്‍ മലപ്പുറം സ്വദേശികളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. സൈബല്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച്‌ സംശയിക്കുന്നവര്‍ തന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിച്ച്‌ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നുവെന...
കൊവിഡ് കേസുകൾ വർധിക്കുന്നു, കൂടുതൽ സിഎഫ്എൽടിസികൾ കണ്ടെത്താൻ സർക്കാർ ശ്രമം
COVID, Kerala News, Thiruvananthapuram

കൊവിഡ് കേസുകൾ വർധിക്കുന്നു, കൂടുതൽ സിഎഫ്എൽടിസികൾ കണ്ടെത്താൻ സർക്കാർ ശ്രമം

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ കൂടുന്നത് കണക്കിലെടുത്ത്, സംസ്ഥാനത്ത് കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് കേന്ദ്രങ്ങൾ കണ്ടെത്താൻ സർക്കാർ നിർദേശം.  ജനുവരിയോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് കണക്കിലെടുത്ത്, ഇവയെ ഒഴിവാക്കിയാണ് നീക്കം. അതേസമയം രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഐസിയുവിലും വെന്റിലേറ്ററിലും ചികിത്സയിലുള്ള രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ല. ജനുവരിയിൽ കോളേജുകളും എസ് എസ് എൽ സി, പ്ലസ്ടു ക്ലാസുകളും തുടങ്ങുന്നതോടെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും വിട്ടു നൽകണം. ഇവിടെയുള്ളവരെ ഈ മാസം തന്നെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റും.   ഈ മാസം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും പൂർണമായും ഒഴിപ്പിച്ച് പഠന പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുക്കാനാണ് സർക്കാർ ശ്രമം.  ഇതിന് പിന്നാലെയാണ് കൊവിഡ് കേസുകൾ ഈയാഴ്ചയോടെ ഉയരുമെന്ന ...
error: Content is protected !!