Wednesday, October 15
BREAKING NEWS


Crime

യുവനടിയെ അപമാനിച്ച സംഭവം:  പ്രതികള്‍ പോലീസ് പിടിയില്‍; മാപ്പ് നൽകിഎന്ന്  നടി
Crime, Ernakulam

യുവനടിയെ അപമാനിച്ച സംഭവം: പ്രതികള്‍ പോലീസ് പിടിയില്‍; മാപ്പ് നൽകിഎന്ന് നടി

കൊച്ചി : പോലീസില്‍ കീഴടങ്ങുന്നതിനായി കൊച്ചിയിലേക്ക് പുറപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍,ഇര്‍ഷാദ്‌എന്നിവരെ കളമശേരി പോലീസാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ നടിയോട് ബോധപൂര്‍വ്വം അപമര്യാദയായി പെരുമാറിയില്ലെന്നും മാപ്പു പറയാമെന്നുമുള്ള വെളിപ്പെടുത്തലുമായി പ്രതികള്‍ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിന്നു. എന്നാല്‍ പ്രതികളുടെ കുറ്റത്തിന് സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവായതിനാല്‍ മാപ്പപേക്ഷ അംഗീകരിയ്ക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് കോടതിയില്‍ കീഴടങ്ങുന്നതിനായി പ്രതികള്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്.ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. മാപ്പ് നൽകിഎന്ന് നടി തന്നെ അപമാനിച്ച വർക്ക് മാപ്പ് നൽകിയതായി നടിയുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി നടി അറിയിച്ചു. ഇരുവരുടെയും കുടുംബങ്ങളെ ഓർത്താണ് മാപ്പ് നൽകിയതെന്ന് നടി. പിന്തുണച്ച എല്ലാവരോടും ...
പോണ്‍ ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ മകന് 75,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.
Crime, World

പോണ്‍ ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ മകന് 75,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.

എകദേശം 55 ലക്ഷം ഇന്ത്യന്‍ രൂപയോളം വരുന്ന തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി അമേരിക്കന്‍ സംസ്ഥാനമായ മിഷിഗണിലാണ് സംഭവം. 42 വയസുകാരനായ ഡേവിഡാണ് മാതാപിതാക്കളായ ബെര്‍ത്ത് പോള്‍ എന്നിവര്‍ക്കെതിരെ കോടതിയില്‍ പോയി ഈ വിധി നേടിയത്. 2018ലാണ് ഡേവിഡിന്‍റെ പോണ്‍ ശേഖരം, അതില്‍ 1605 ഡിവിഡികള്‍, വിഎച്ച്എസ് ടേപ്പുകള്‍, സെക്സ് ടോയികള്‍ മാഗസിനുകള്‍ എന്നിവ ഇദ്ദേഹത്തിന്‍റെ രക്ഷിതാക്കള്‍ നശിപ്പിച്ചത്. ഏതാണ്ട് 25,000 ഡോളര്‍ വിലവരുന്നതാണ് ഇവയെല്ലാം എന്ന് ഉന്നയിച്ചാണ് ഇതിനെതിരെ ഡേവിഡ് നിയമ നടപടിക്ക് നീങ്ങിയത്. നഷ്ടത്തിന്‍റെ മൂന്നിരട്ടി മാതാപിതാക്കള്‍ ഡേവിഡിന് തിരിച്ചുനല്‍കാന്‍ ആയിരുന്നു ഹര്‍ജി. ഇതാണ് കോടതി അംഗീകരിച്ചത് എന്ന് ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെതിരെ കോടതിയില്‍ വാദിച്ച ഡേവിഡിന്‍റെ പിതാവ്, കോടതി പോണ്‍ ശേഖരം മകനെ ബാലപീഡകനും, ലൈംഗിക അടിമയും ആക്കുന്നതിനാലാണ് ഇത് ചെയ്തതെന്ന് ബ...
മഞ്ചേരിക്കാരനെ ഹണി ട്രാപ്പിൽ കുടുക്കി കേരളാപോലീസ്
Crime, Malappuram

മഞ്ചേരിക്കാരനെ ഹണി ട്രാപ്പിൽ കുടുക്കി കേരളാപോലീസ്

അറസ്റ്റ് അശ്ലീല സന്ദേശങ്ങളും ലൈംഗിക ചുവയുള്ള മെസ്സേജുകളും അയച്ചെന്ന രണ്ടായിരത്തോളം സ്ത്രീകളുടെ പരാതിയെ തുടർന്ന് മലപ്പുറം : കേരളത്തിലെ സ്ത്രീകള്‍ക്ക് പൊതുശല്യമായ മലപ്പുറം മഞ്ചേരിക്കാരനായ പ്രതിയെ പൊലീസ് പിടികൂടി.വലയിലാക്കിയത് സ്ത്രീയാണെന്ന വ്യാജേന നാലു ദിവസം ചാറ്റ് ചെയ്ത ശേഷം. അശ്ളീല സന്ദേശങ്ങളും ചാറ്റുകളുമായി വാട്സ്‌ആപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും കേരളത്തിലെ രണ്ടായിരത്തോളം സ്ത്രീകളെ ശല്യംചെയ്ത 32കാരനായ യുവാവിനെയാണ് താനൂരില്‍ പൊലീസ് ആണ് പിടികൂടിയത്. മലപ്പറം മഞ്ചേരി സ്വദേശി സനോജ് (32) ആണ് പിടിയിലായത്.ഇയാള്‍ ഫേസ്‌ബുക്ക് മെസഞ്ചര്‍ വഴി നാലു വര്‍ഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള 2000ഓളം സ്ത്രീകള്‍ക്കാണ് അശ്ളീല സന്ദേശങ്ങളും ചാറ്റുകളുമായി ശല്യപ്പെടുത്തികൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ അതേ വഴി തന്നെ താനൂര്‍ പൊലീസ് തെരഞ്ഞെടുത്താണ് പ്രതിയെ പിടികൂടിയത്. സ്ത്രീയാണെന്ന ...
ജോളിയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ അഭിഭാഷകനെ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ
Crime, Kozhikode

ജോളിയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ അഭിഭാഷകനെ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ

കോഴിക്കോട് : കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാൻ അഭിഭാഷകൻ ബി.എ. ആളൂരിനെ അനുവദിക്കണമെന്ന അപേക്ഷ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ആയുധമാക്കുമെന്നതിനാൽ നിയമവിരുദ്ധമായ ഈ അപേക്ഷ അനുവദിക്കരുതെന്ന് സ്‌പെഷൽ പ്രോസിക്യൂട്ടർ എൻ. കെ. ഉണ്ണികൃഷ്ണൻ കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി. കൂടത്തായി കൊലപാതക പരമ്പര കേസുകൾ ജനുവരി 11ന് വീണ്ടും പരിഗണിക്കുമെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി.രാഗിണി അറിയിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴാണ് കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവദിക്കണമെന്ന അപേക്ഷ നൽകിയത്. ജോളിക്ക് 30 ലക്ഷത്തിന്റെ സാമ്പത്തിക ഇടപാടുണ്ടെന്നും നാലാം പ്രതി മനോജ് ഉൾപ്പെടെ ജോളിക്ക് പണം നൽകാനുണ്ടെന്നും പറഞ്ഞിരുന്നു. അനുകൂലമായി പറയാത്ത സാക്ഷികൾക്കെതിരെ പ...
തന്റെ കൈലാസം സന്ദര്‍ശിക്കാന്‍ ഓസ്‌ട്രേലിയയിലുള്ളവര്‍ക്ക് വിസയും വിമാനവും വാഗ്ദാനം ചെയ്ത് നിത്യാനന്ദ
Crime, World

തന്റെ കൈലാസം സന്ദര്‍ശിക്കാന്‍ ഓസ്‌ട്രേലിയയിലുള്ളവര്‍ക്ക് വിസയും വിമാനവും വാഗ്ദാനം ചെയ്ത് നിത്യാനന്ദ

ഓസ്‌ട്രേലിയയിലുള്ളവര്‍ക്ക് തന്റെ രാജ്യമായ കൈലാസം സന്ദര്‍ശിക്കാന്‍ വിസയും വിമാനവും വാഗ്ദാനം ചെയ്ത് ബലാത്സംഗക്കേസില്‍ അകപ്പെട്ട് നാടുവിട്ട ആള്‍ദൈവം നിത്യാനന്ദ. അവസാനമായി പുറത്തുവിട്ട വീഡിയോയിലാണ് നിത്യാനന്ദയുടെ വാഗ്ദാനം. എക്വഡോറിലുള്ള ദ്വീപ് വാങ്ങിയാണ് നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് വിസ അനുവദിക്കുക. ഗരുഡ എന്ന പേരില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് കൈലാസത്തിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുമെന്നും നിത്യാനന്ദ വീഡിയോയില്‍ പറയുന്നു. റൂട്ട് മാപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തില്‍ കൂടുതല്‍ തങ്ങണമെങ്കില്‍ മറ്റ് നടപടിക്രമങ്ങള്‍ കൂടി പാലിക്കേണ്ടി വരും. മൂന്ന് ദിവസ സന്ദര്‍ശനത്തിന് വരുന്നവര്‍ക്ക് ഭക്ഷണവും താമസവും സൗജന്യമായിരിക്കുമെന്നും നിത്യാനന്ദ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് എക്വഡോറിലെ ദ്വീപ് വാങ്ങി ഹിന്ദുരാജ്യമായ കൈലാസമായി നിത്യാനന്...
തന്റെ ശരീരത്തിൽ അവർ സ്പർശിച്ചു; യുവ നടിക്ക് നേരെ കൊച്ചിയിലെ മാളിൽ അതിക്രമം
Crime, Ernakulam

തന്റെ ശരീരത്തിൽ അവർ സ്പർശിച്ചു; യുവ നടിക്ക് നേരെ കൊച്ചിയിലെ മാളിൽ അതിക്രമം

മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് കൊച്ചി: സമൂഹമാധ്യമത്തിലൂടെയാണ് നടിയുടെ വെളിപ്പെടുത്തൽ. കുടുംബസമേതം ഷോപ്പിങ്ങിനെത്തിയ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചതായാണ് വെളിപ്പെടുത്തൽ. നഗരത്തിലെ ഷോപ്പിങ്​ മാളില്‍ വച്ച്‌ രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ്​ മലയാള സിനിമയിലെ നടിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കൊച്ചിയിലെ പ്രമുഖ ഷോപ്പിങ്​ മാളില്‍ വച്ചാണ് സംഭവം. വ്യാഴാഴ്​ച രാത്രിയാണ് ഇതു സംബന്ധിച്ച ഇന്‍സ്റ്റ​ഗ്രാമില്‍ നടി പോസ്​റ്റിട്ടത്​. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ചെറുപ്പക്കാര്‍ തന്നെ പിന്തുടര്‍ന്നെന്ന്​ പോസ്​റ്റില്‍ പറയുന്നു. ഇതു സംബന്ധിച്ച്‌ പരാതി നല്‍കാനില്ലായെന്നും നടി കൂട്ടിച്ചേർക്കുന്നു . ഹൈപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുകയായിരുന്നു തന്‍റെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ ശരീരത്തിന്‍റെ പിന്‍ഭാഗത്തായി മനഃപൂര്‍വം സ്പര്...
വോട്ടു ചെയ്യാനെത്തിയ യുവതി കാമുകനൊപ്പം നാടുവിട്ടു
Crime, Kottayam

വോട്ടു ചെയ്യാനെത്തിയ യുവതി കാമുകനൊപ്പം നാടുവിട്ടു

കോട്ടയം: കോട്ടയം ജില്ലയിലെ തിടനാട്ടിലാണ് സംഭവം.നാലു മാസം മുമ്പു വിവാഹിതയായ 19 കാരി ഭര്‍ത്തൃവീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ നാട്ടിലെത്തി. ക്യൂവില്‍ നില്ക്കുമ്പോള്‍ പഴയ കാമുകനെ കണ്ടു. വോട്ട് ചെയ്ത് ഇറങ്ങിയ യുവതി കാമുകനൊപ്പം സ്ഥലംനാട് വിട്ടു. കാഞ്ഞിരപ്പള്ളിയിലാണ് യുവതിയെ വിവാഹം കഴിപ്പിച്ച്‌ അയച്ചത്. ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്. പിണ്ണക്കനാട് സ്വദേശിനിയാണ് യുവതി. ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. തുടര്‍ന്ന് തിടനാട് പൊലീസില്‍ ഭര്‍ത്താവ് പരാതി നല്കി. ഇതോടെ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി മൂന്നാം ദിവസം ഒളിത്താവളത്തില്‍ നിന്നും ഇരുവരെയും പിടികൂടി. സ്റ്റേഷനിലെത്തിയ യുവതി തന്നെ കാമുകനൊപ്പം പറഞ്ഞയക്കണമെന്ന് സി.ഐ യോട് യുവതി പറയുകയുണ്ടായി. ഭാര്യ...
ഐഫോണ്‍ ഫാക്ടറി അക്രമം; എസ്‌എഫ്‌ഐ നേതാവ് അറസ്റ്റില്‍
Crime, India

ഐഫോണ്‍ ഫാക്ടറി അക്രമം; എസ്‌എഫ്‌ഐ നേതാവ് അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ വിസ്ട്രോണ്‍സ് ഐഫോണ്‍ ഫാക്ടറിയില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തു. കോളാര്‍ എസ്‌എഫ്‌ഐ താലൂക്ക് പ്രസിഡന്റായ ശ്രീകാന്ത് ആണ് അറസ്റ്റിലായത്. നേരത്തെ ബിജെപി ആക്രമണത്തിന് പിന്നില്‍ എസ്‌എഫ്‌ഐ ആണെന്ന് ആരോപിച്ചിരുന്നു. 'ബംഗളരുവിലെ ഐഫോണ്‍ ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ എസ്‌എഫ്‌ഐയാണ്. എസ്‌എഫ്‌ഐ പ്രാദേശിക നേതാവാണ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.ഇടത് ആശയം വിനാശകരവും സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനത്തെ കെടുത്തുന്നതുമാണ്'- കര്‍ണാടക എബിവിപി ട്വീറ്റ് ചെയ്തു. എന്നാല്‍, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എസ്‌എഫ്‌ഐയുടെ പ്രതികരണം. #standwithcomradesrikanth എന്ന പേരില്‍ സോഷ്യല്‍മീഡിയ ക്യാംപയിനും എസ്‌എഫ്‌ഐ തുടങ്ങിയിട്ടുണ്ട്. ...
ശാലു മോനോന് നേരെ ജാതീയാധിക്ഷേപം
Crime

ശാലു മോനോന് നേരെ ജാതീയാധിക്ഷേപം

'പുലയന്‍മാരുടെ നീലവസ്ത്രമല്ലാതെ വേറൊന്നും കിട്ടിയില്ലേ' നടിയും നര്‍ത്തകിയുമായ ശാലുമേനോന് നേരെ ജാതീയാധിക്ഷേപം. നടി ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയാണ് ഹരീഷ് കുമാര്‍ നായര്‍ എന്ന പ്രൊഫൈലില്‍ നിന്നും ജാതീയാധിക്ഷേപമുള്ള കമന്റ് ഉണ്ടായത്. പുലയന്മാരുടെ നീല വസ്ത്രം ധരിക്കാതെ വേറെ ഒരു വസ്ത്രവും കിട്ടിയില്ല, കഷ്ടം എന്നാണ് കമന്റ്.വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. നിരവധി പേരാണ് കമന്റിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായപ്പോള്‍ കമന്റ് ഇട്ടയാള്‍ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനോടകം തന്നെ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുകയായിരുന്നു. കമന്റിട്ടയാളുടെ പ്രൊഫൈല്‍ തേടിപിടിച്ചും ആളുകള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കമന്റിട്ട പ്രൊഫൈല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജാതീയാധിക്ഷേപത്തിന് പൊലീസില്‍ പരാതി നല്...
ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യം നല്‍കരുത്: പ്രോസിക്യൂഷന്‍
Crime, Latest news

ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യം നല്‍കരുത്: പ്രോസിക്യൂഷന്‍

തിരുവനന്തപുരം: കാറിടിച്ച്‌ മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ. പോലീസിന് തെളിവായി നല്‍കിയ രണ്ട് സിഡികള്‍ തനിക്കും നല്‍കണമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ മുൻപ് ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങള്‍ നല്‍കാനുള്ള നിയമസാധുതയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ശ്രീറാം വെങ്കിട്ടരാമന്റെ ആവശ്യത്തെ തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രേഖകള്‍ നല്‍കുന്നത് ഇന്ന് പ്രോസിക്യൂഷന്‍ എതിര്‍ത്തു. ദൃശ്യങ്ങള്‍ നേരിട്ട് പ്രതിക്ക് നല്‍കാന്‍ നിയമസാധുതയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഡിസംബര്‍ 30 നാണു ഇക്കാര്യത്തില്‍ കോടതി അന്തിമ തീരുമാനം എടുക്കുക. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച്‌ അമിത വേഗ...
error: Content is protected !!