Wednesday, March 4
BREAKING NEWS


Blog

നടിയെ ആക്രമിച്ച കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു
Around Us, Breaking News, Ernakulam

നടിയെ ആക്രമിച്ച കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു

നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ രാജിവെച്ചു. കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി. ‌നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചത്. സ്ഥാനം രാജിവെച്ച്‌ ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചതായി സുരേശന്‍ കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിക്കത്ത് നല്‍കിയതോടെ വിചാരണ വീണ്ടും നീണ്ടുപോകുമെന്ന് ഉറപ്പായി. കേസിന്റെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടിയും സ്പെഷല്‍ പ്രോസിക്യൂട്ടറും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്ന് സാക്ഷികളോട് ഇന്ന് ഹാജരാകാന്‍ കോടതി നോട്ടിസ് നല്‍കി.  ഇതിനിടെയാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഇരയ്ക്കു വേണ്ടി വാദി...
വിവാദമായ പോലീസ് നിയമ ഭേദഗതി സർക്കാർ പിൻവലിച്ചു; മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഭേദഗതി പിൻവലിച്ചതായി മുഖ്യമന്ത്രി അറിയിച്ചത്…
Breaking News, Thiruvananthapuram

വിവാദമായ പോലീസ് നിയമ ഭേദഗതി സർക്കാർ പിൻവലിച്ചു; മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഭേദഗതി പിൻവലിച്ചതായി മുഖ്യമന്ത്രി അറിയിച്ചത്…

പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്‍റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആ...
യു ഡി എഫിനെ വെട്ടിലാക്കി ചെന്നിത്തലക്കെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്; പണത്തിനു വേണ്ടി ചെന്നിത്തല എന്തും ചെയ്യും; ചെന്നിത്തലയുടെ പേര് പറയാതിരിക്കാന്‍ ഭാര്യയെക്കൊണ്ട് എന്നെ വിളിപ്പിച്ചു: ബിജു രമേശ്
Breaking News, Crime, Politics

യു ഡി എഫിനെ വെട്ടിലാക്കി ചെന്നിത്തലക്കെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്; പണത്തിനു വേണ്ടി ചെന്നിത്തല എന്തും ചെയ്യും; ചെന്നിത്തലയുടെ പേര് പറയാതിരിക്കാന്‍ ഭാര്യയെക്കൊണ്ട് എന്നെ വിളിപ്പിച്ചു: ബിജു രമേശ്

ബാർ കോഴ കേസിൽ രഹസ്യമൊഴി നൽകാതിരിക്കാൻ അന്ന്‌ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ്‌ ചെന്നിത്തലയും ഭാര്യയും തന്നെ വിളിച്ചു അഭ്യർഥിച്ചുവെന്നും അതിനാലാണ്‌ അന്ന്‌ ചെന്നിത്തലയുടെ പേർ പറയാതിരുന്നതെന്നും ബാർ അസോസിയേഷൻ നേതാവ്‌ ബിജു രമേശ്‌. പണത്തിനു വേണ്ടി ചെന്നിത്തല എന്തും ചെയ്യും. ചെന്നിത്തലയ്‌ക്ക്‌ ഒരു കോടിരൂപയും മന്ത്രിമാരായിരുന്ന കെ ബാബു, വി എസ്‌ ശിവകുമാർ എന്നിവർക്കും 50ലക്ഷവും 25ലക്ഷവും വീതം കോഴ നൽകിയെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നതായും ബിജു രമേശ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ ബാബുവിന്റെ പിന്നിലുള്ളത്‌ ഉമ്മൻചാണ്ടിയാണെന്നും ബിജു രമേശ്‌ പറഞ്ഞു. ഓരോ തവണ പണം വാങ്ങുമ്പോഴും ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണെന്ന്‌ ബാബു പറയുമായിരുന്നു. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ബാർകോഴ പുറത്തുവന്നപ്പോൾ ചെന്നിത്തലയുടെ ഭാര്യയാണ്‌ വിളിച്ചത്‌. ഗൺമാന്റെ ഫോണിൽനിന്നാണ്‌ വിളിച്ചത്‌. ചെന്നിത്തല ഒരു പാട്‌ അസുഖമൊക്കെയ...
കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങൾ ഉണ്ടായതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് പിണറായി…
Breaking News, Thiruvananthapuram

കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങൾ ഉണ്ടായതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് പിണറായി…

പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്‍റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മ...
ബിനീഷിനെ പൂട്ടാനുറച്ച് ഇഡി; സ്വത്തു വകകൾ കണ്ടുകെട്ടും; ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും കണ്ടുകെട്ടും…
Breaking News, Crime

ബിനീഷിനെ പൂട്ടാനുറച്ച് ഇഡി; സ്വത്തു വകകൾ കണ്ടുകെട്ടും; ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും കണ്ടുകെട്ടും…

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ മരുതൻകുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്ട്രേഷൻ ഐജിക്ക് ഇഡി കത്തു നൽകി. ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നേരത്തെയും ഇ.ഡി രജിസ്ട്രേഷൻ ഐജിക്ക് കത്തു നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വീടും സ്വത്തുവകകളും കണ്ടുകെട്ടാൻ നിർദേശം നൽകിയത്. ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും കണ്ടുകെട്ടും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിമയപ്രകാരമാണ് ഇ.ഡിയുടെ നടപടി. ...
ജനുവരി മുതൽ  ഇന്ത്യയിലെ റെയിൽ ഗതാഗതം മുഴുവൻ സർവീസുകളും പുനരാരംഭിക്കും.
India

ജനുവരി മുതൽ ഇന്ത്യയിലെ റെയിൽ ഗതാഗതം മുഴുവൻ സർവീസുകളും പുനരാരംഭിക്കും.

കോവിഡ് കാരണം നിർത്തി വെച്ച റയിൽ ഗതാഗതമാണ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. ജനുവരി മുതൽ പഴയ പടിയിലേക്ക് സർവീസുകൾ ആരംഭിക്കാനാണ് ഇപ്പോൾ തീരുമാനം. ആദ്യ ഘട്ടത്തിൽ പകുതി സർവീസുകൾ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സർവീസുകളും പുനരാരംഭിക്കും. ഡിസംബറിൽ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ ഉണ്ടാകുമെന്ന് റെയിൽവേ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും ആരോഗ്യ മന്ത്രാലയത്തിന്‍റെയും അന്തിമാനുമതിയ്ക്ക് വിധേയമായാണ് സർവീസുകൾ നടത്തുക. കൊവിഡ് പശ്ചാത്തലത്തിൽ ട്രെയിൻ അടക്കമുള്ള ഗതാഗത സംവിധാനങ്ങൾ നിർത്തിവച്ചിരുന്നു. തുടർന്ന് ഘട്ടം ഘട്ടമായി റെയിൽവേ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും പൂർവസ്ഥിതിയിലേക്ക് മാറിയിരുന്നില്ല. ഇതാണ് നിലവിൽ പരിഹരിക്കുന്നത്. ...
ബാർ കോഴ; കെ.എം മാണിയും പിണറായിയും ഒത്തുകളിച്ചു; ഉപദ്രവിക്കരുതെന്ന് ചെന്നിത്തല അപേക്ഷിച്ചു; ഗുരുതര ആരോപണവുമായി ബിജു രമേശ്
Around Us, Breaking News, Politics, Thiruvananthapuram

ബാർ കോഴ; കെ.എം മാണിയും പിണറായിയും ഒത്തുകളിച്ചു; ഉപദ്രവിക്കരുതെന്ന് ചെന്നിത്തല അപേക്ഷിച്ചു; ഗുരുതര ആരോപണവുമായി ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്. കെ.എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടില്‍ചെന്നുകണ്ട ശേഷമാണ് ബാര്‍കോഴക്കേസില്‍ അന്വേഷണം നിലച്ചതെന്ന് ബിജു രമേശ് ആരോപിച്ചു. കേസില്‍ നിന്ന് പിന്‍മാറരുതെന്ന് ആദ്യം തന്നോട് പറഞ്ഞിരുന്നത് പിണറായിയും കോടിയേരിയുമായിരുന്നു. എന്നാല്‍ പിന്നീട് അവര്‍തന്നെ കേസ് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമിച്ചത്. കെ.എം മാണി ഇവരെ കണ്ടതോടെ കേസ് ഒത്തുതീര്‍പ്പാക്കിയെന്നും ബിജു രമേശ് പറഞ്ഞു. ബാര്‍ക്കോഴ ആരോപണത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞ ബിജു രമേശ് തന്നോട് ഉറച്ച്‌ നില്‍ക്കാന്‍ പറഞ്ഞ പിണറായി വിജയന്‍ വാക്ക് മാറ്റിയെന്നും ആരോപിച്ചു. വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്ന് അഭിപ്രായപ്പെട്ട ബിജു രമേശ് ബാര്‍ക്കോഴ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു. എം എല്‍ എമാരും മന്ത്ര...
ബിജെപി സംസ്‌ഥാന നേതാവിനെതിരെ പീഡന ആരോപണവുമായി കുടുംബം. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ തങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നാണ് കൃഷ്ണകുമാറിന്റെ  ഭാര്യയുടെ കുടുംബം ആരോപിക്കുന്നത്.
Breaking News, Palakkad, Politics

ബിജെപി സംസ്‌ഥാന നേതാവിനെതിരെ പീഡന ആരോപണവുമായി കുടുംബം. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ തങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നാണ് കൃഷ്ണകുമാറിന്റെ ഭാര്യയുടെ കുടുംബം ആരോപിക്കുന്നത്.

പാലക്കാട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ ഭാര്യയുടെ സഹോദരിയും അമ്മയും പരസ്യമായി രംഗത്ത്. കഴിഞ്ഞ ഏഴ് വർഷമായി കൃഷ്ണകുമാർ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും തങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും അവർ പറഞ്ഞു. കൃഷ്ണകുമാറിന്റെ ഭാര്യയും നഗരസഭയിലേക്ക് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ മിനി കൃഷ്ണകുമാറിന്റെ അമ്മ വിജയകുമാരിയും സഹോദരി സിനി സേതുമാധവനുമാണ് പത്രസമ്മേളനം നടത്തി ബി.ജെ.പി നേതാവിനെതിരെ രംഗത്തെത്തിയത്. ഇത്രയും നാൾ പരസ്യമായി പറയാതെ പാർട്ടിയിൽ ഇക്കാര്യങ്ങൾ ഉന്നയിച്ചു. പക്ഷെ ഇത്രയും നാൾ ബിജെപിയും ഞങ്ങളെ പറ്റിച്ചു. പാർട്ടിയും കൈവിട്ടതോടെയാണ് ഇങ്ങനെ പരസ്യമായി പ്രതികരിക്കേണ്ടി വന്നത്. കൃഷ്ണകുമാറില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച്‌...
ചിഹ്നം ഇല്ലെങ്കിലും പ്രവർത്തകർ കൂടെയുണ്ട്. മുന്നണിയാണ് ജയിക്കേണ്ടത്. തിരഞ്ഞെടുപ്പിൽ വൻ വിജയം നേടും: പിജെ ജോസഫ്.
Breaking News, Idukki, Politics

ചിഹ്നം ഇല്ലെങ്കിലും പ്രവർത്തകർ കൂടെയുണ്ട്. മുന്നണിയാണ് ജയിക്കേണ്ടത്. തിരഞ്ഞെടുപ്പിൽ വൻ വിജയം നേടും: പിജെ ജോസഫ്.

രണ്ടില എന്ന അഭിമാന ചിഹ്നവും കേരള കോണ്ഗ്രസ്സ് എം എന്ന പേരും പോയെങ്കിലും ശക്തമായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് പിജെ ജോസഫിന്റെ തീരുമാനം. രണ്ടില ലഭിക്കാത്തത് തെരെഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ല,  ചിഹ്നത്തേക്കാള്‍ പ്രധാനം മുന്നണിയാണെന്നും, തദ്ദേശ തെരഞ്ഞടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്നും ജോസഫ് വിഭാഗം നേതാക്കള്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ്സുകാര്‍ക്ക് സുപ്രധാനമാണ് രണ്ടില ചിഹ്നം. പാര്‍ട്ടി പിളര്‍ന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എത്തുമ്ബോള്‍ ചിഹ്നം ജോസ് കെ. മാണിയുടെ പക്കലാണ്. ജോസ് കെ മാണിയ്ക്ക് ചിഹ്നം കിട്ടാതിരിക്കാൻ ജോസഫ് ആവത് ശ്രമിച്ചു പക്ഷെ നടന്നില്ല. കേരള കോണ്‍ഗ്രസ്കാര്‍ക്ക് രണ്ടില ചിഹ്നം ഒരു വികാരമല്ലെ എന്ന ചോദ്യത്തിന് ജോസഫ് വിഭാഗം നേതാക്കള്‍ നല്‍കുന്ന ഉത്തരം ഇങ്ങനെയാണ്. കേരള കോണ്ഗ്രസ്സിന്റെ വികാരമായ ചിഹ്നമില്ലെങ്കിലും പ്രവര്‍ത്തകര്‍ കൂടെയുണ്ടെന്നാണ് ജോസഫ് വ...
വൻ താരങ്ങൾ നിരന്നിട്ടും മുംബൈയ്ക്ക് തുടക്കം പാളി. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് ഒരു ഗോളിന്റെ പരാജയവുമായി മുംബൈയ്ക്ക് ഐ എസ് എല്ലിലെ ആദ്യ മത്സരം.
Football, Sports

വൻ താരങ്ങൾ നിരന്നിട്ടും മുംബൈയ്ക്ക് തുടക്കം പാളി. ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് ഒരു ഗോളിന്റെ പരാജയവുമായി മുംബൈയ്ക്ക് ഐ എസ് എല്ലിലെ ആദ്യ മത്സരം.

ഒരു ചുവപ്പ് കാർഡ് കളി മാറ്റിയ മത്സരത്തിൽ മുംബൈ സിറ്റിയ്ക്ക് പരാജയത്തോടെ സീസണിലെ ആദ്യ മത്സരം. ഐ എസ് എല്ലില്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ച്‌ വന്‍ ടീമിനെ തന്നെ ഒരുക്കിയ മുംബൈ സിറ്റിക്ക് പക്ഷെ ആദ്യ മത്സരത്തിൽ തന്നെ പാളി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയം. ഒഗ്ബെചെ, ഹ്യൂഗോ ബൗമസ്, അഹ്മദ് ജാഹു, ലെ ഫോണ്ട്രെ എന്നിവരെ ഒക്കെ ഇറക്കി കളി തുടങ്ങിയ മുംബൈ മത്സരത്തില്‍ നല്ല ആധിപത്യം തന്നെ തുടക്കത്തില്‍ നിലനിര്‍ത്തി. എന്നാലും നോര്‍ത്ത് ഈസ്റ്റ് ഡിഫന്‍സിനെ മറികടക്കാന്‍ അവര്‍ക്ക് ആയിരുന്നില്ല. മത്സരത്തിന്റെ 43ആം മിനുട്ടില്‍ ആണ് നിർണായകമായ ചുവപ്പ് കാര്‍ഡ് വന്നത്. മുംബൈ സിറ്റിയുടെ മധ്യനിര താരം അഹ്മദ് ജാഹു ആണ് വളരെ മോശം ടാക്കിളിലൂടെ ചുവപ് കാർഡ് വാങ്ങി പുറത്ത് പോയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലഭിച്ച പെനാള്‍ട്ടിയിലൂടെ ആണ് നോര്‍ത്ത് ഈസ്റ്റ് ലീഡ് എടുത്തത്. ഒരു ഹാന്‍ഡ്ബ...
error: Content is protected !!