Saturday, June 13
BREAKING NEWS


Around Us

വനിത സ്ഥാനാർഥി ഒളിച്ചോടി; ബിജെപി സ്ഥാനാർഥി ആണ് മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയത്
Kannur, Kerala News, Latest news

വനിത സ്ഥാനാർഥി ഒളിച്ചോടി; ബിജെപി സ്ഥാനാർഥി ആണ് മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയത്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാർഥി ഒളിച്ചോടി. കണ്ണൂർ ജില്ലയിലെ മാലൂർ പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥി ആണ് മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയത്. തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾക്കിടയിൽ ചില രേഖകൾ എടുക്കാനുണ്ടെന്നും വീട്ടിൽ പോകുകയാണ് എന്ന് പറഞ്ഞാണ് കാസറഗോഡ് സ്വദേശിയായ കാമുകന്‍റെ കൂടെ സ്ഥാനാർഥി ഒളിച്ചോടിയത്. സ്ഥാനാർഥി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ആണ് ഒളിച്ചോടിയ വിവരം പുറം ലോകം അറിയുന്നത്. കല്യാണത്തിന് മുൻപ് കാസറഗോഡ് സ്വദേശിയുമായി സ്ഥാനാർഥി അടുപ്പത്തിൽ ആയിരുന്നെന്നും അത് കല്യാണ ശേഷവും തുടരുകയും ചെയ്തു. തുടർന്ന് ഇരുവരും ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നു.കാമുകൻ ഗൾഫിൽ ആയിരുന്നു കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. സംഭവത്തിൽ യുവതിയുടെ അച്ഛൻ പേരാവൂർ പോലീസിൽ പരാതി നൽകി. ...
സ്വപ്നയുടെ ആരോപണം ഗൗരവമുള്ളത്; സുരക്ഷ ഉറപ്പാക്കണമെന്ന് ജയില്‍ ഡിജിപിക്ക് കോടതിയുടെ നിര്‍ദ്ദേശം
Ernakulam

സ്വപ്നയുടെ ആരോപണം ഗൗരവമുള്ളത്; സുരക്ഷ ഉറപ്പാക്കണമെന്ന് ജയില്‍ ഡിജിപിക്ക് കോടതിയുടെ നിര്‍ദ്ദേശം

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ ഗൗരവുള്ളതാണെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ജയില്‍ ഡിജിപിക്ക് കോടതിയുടെ നിര്‍ദ്ദേശം. സ്വപ്നയക്ക് ജയിലിനകത്ത് നിന്നും പുറത്ത് നിന്നും യാതൊരു വിധ ഭീഷണിയും അനുവദിക്കരുതെന്നാണ് എറണാകുളം സാമ്പതിക്ക കുറ്റാന്വേഷണ കോടതിയുടെ നിര്‍ദ്ദേശം. ഉന്നതര്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയതിനാല്‍ തനിക്ക് ജയിനുള്ളില്‍ ജീവന് ഭീഷണിയുണ്ടെന്നും നേരത്തെയും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് സ്വപ്‌ന സുരേഷ് കോടതിയെ അറിയിച്ചത്. ഇത് വന്‍ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്നാല്‍ സ്വപ്നയുടെ ആരോപണങ്ങള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തള്ളുകയാണ്. എറണാകുളം, വിയ്യൂര്‍, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്ന സുരേഷിനെ പാര്‍പ്പിച്ചിട്ടുള്ളത്. ഇവിടെയെത്തിയ അന്വഷണ ഉദ്യോഗസ്ഥരെക്കുറിച്ചും സന്ദര്‍ശകരെ കുറിച്ചും ഫോണ്‍ വിളിയെ കുറിച്ചും വ്യക്തമായ രേഖകള്‍ കൈവശമുണ്ടെന്നാണ് ജയില്‍വകുപ്പ് പറയുന്നത്. സ്വപ്നയുടെ മൊഴി...
സ്വപ്ന നേരിട്ട ഭീഷണി പിണറായിക്കു വേണ്ടിയെന്ന് എംഎല്‍എ പിടി തോമസ്
Ernakulam

സ്വപ്ന നേരിട്ട ഭീഷണി പിണറായിക്കു വേണ്ടിയെന്ന് എംഎല്‍എ പിടി തോമസ്

മുഖ്യമന്ത്രി അറിയാതെ എങ്ങനെ സ്വപ്നയെ പൊലീസുകാര്‍ സ്വപ്നയെ കണ്ടുവെന്ന് പിടി തോമസ് എംഎല്‍എ. ബെഹ്‌റയുടെ കയ്യില്‍ പിണറായിയുടെ ഒളിക്യാമറയുണ്ടെന്നും പിടി തോമസ് ആക്ഷേപിച്ചു. ജയില്‍ ഡിജിപി മൗനിയാകുന്നു. വധഭീഷണി ഉണ്ടെന്ന സ്വപ്നയുടെ പരാതിയില്‍ പിണറായി വിജയന്‍ അന്വേഷണത്തിന് ഉത്തരവിടാത്തത് ദുരൂഹമാണെന്നും പിടി തോമസ് കൊച്ചിയില്‍ പറഞ്ഞു. സ്വപ്ന ഉന്നയിച്ച പരാതി എന്‍ഐഎ നേരിട്ട് അന്വേഷിക്കേണ്ട വിഷയമാണ്. ഈ അന്വേഷണത്തില്‍ നിന്ന് ബെഹ്‌റയെയും ഋഷിരാജ് സിങ്ങിനെയും മാറ്റി നിര്‍ത്തണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു. പിണറായിയെ കുറ്റവിമുക്തനാക്കിയ ഫോണ്‍ സന്ദേശവും ഇതിന്റെ ഭാഗമാണ്. സ്വപ്ന നേരിട്ട ഭീഷണി പിണറായിക്കു വേണ്ടിയാണെന്നും പിടി തോമസ് ആരോപിച്ചു. ...
ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരും: എം എം ഹസന്‍
Thiruvananthapuram

ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരും: എം എം ഹസന്‍

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി മറികടക്കാന്‍, ആചാര സംരക്ഷണത്തിന് വേണ്ടി നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ശബരിമലയില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി പി എമ്മിന് മതമൈത്രിയെക്കുറിച്ച് പറയാന്‍ അവകാശമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സ്വപ്ന സുരേഷിനുള്ള ഭീഷണി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നതന്റെ പങ്ക് പുറത്തായതിനു പിന്നാലെയാണ് ഭീഷണി. സംസ്ഥാന സര്‍ക്കാരിന് വേണ്ടപ്പെട്ടയാളാണ് ഉന്നതനെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായി. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ നിലപാട് ആര്‍ എസ് എസിന് സ്വീകാര്യമായ രീതിയിലാണ്. വിശ്വാസത്തെ തകര്‍ത്ത സര്‍ക്കാരാണ് ഇടത് സര്‍ക്കാര്‍. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ വിശ്വാസികളുടെ വികാരം മാനിക്കും. വിഷയത്തില്‍ നിയമം കൊണ്ടുവരും. ശബരിമ...
സ്വപ്നക്ക് വധഭീഷണി: ആരോപണം അന്വേഷിക്കുമെന്ന് ജയില്‍ ഡിജിപി  ഋഷിരാജ് സിംഗ്
Thiruvananthapuram

സ്വപ്നക്ക് വധഭീഷണി: ആരോപണം അന്വേഷിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വധഭീഷണിയുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ദക്ഷിണ മേഖല ജയില്‍ ഡിഐ ജിയോട്അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇന്നലെയാണ് ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ തന്നെയും കുടുംബാംഗങ്ങളേയും വകവരുത്തുമെന്ന് ചിലര്‍ ജയിലിലെത്തി ഭീഷണിപ്പെടുത്തിയതായി സ്വപ്ന കോടതിയെ അറിയിച്ചത്. തുടര്‍ന്ന് കോടതിയിടപെട്ട് ജയിലില്‍ സ്വപ്നയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഒരു വനിത ഗാര്‍ഡിനെ സ്വപ്നയുടെ സെല്ലിന് പുറത്ത് 24 മണിക്കൂറും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ജയിലിന്ന് പുറത്ത് കൂടുതല്‍ സായുധ പൊലീസിനെയും വിന്യസിച്ചു. അതേ സമയം അന്വേഷണ ഉദ്യോഗസ്ഥര...
എം.കെ മുനീറിന്‍റെ ഭാര്യയെ ഇഡി ചോദ്യം ചെയ്യുന്നു
Kozhikode

എം.കെ മുനീറിന്‍റെ ഭാര്യയെ ഇഡി ചോദ്യം ചെയ്യുന്നു

കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് എംഎല്‍എയുമായ എം.കെ. മുനീറിന്‍റെ ഭാര്യ നഫീസയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. അഴീക്കോട് എംഎല്‍എ കെ.എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേര്‍ന്നാണെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍. കെ.എം. ഷാജിയുടെ വിവാദ ഭൂമി ഇടപാടില്‍ മുനീറിനും പങ്കുണ്ടെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു. ഐഎന്‍എല്‍ നേതാവ് അബ്ദുള്‍ അസീസാണ് പരാതി നല്‍കിയത്. ...
ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ; സംസ്ഥാന സര്‍ക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകണം
Ernakulam

ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ; സംസ്ഥാന സര്‍ക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകണം

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. തിങ്കളാഴ്ച രാവിലെ ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ ഇബ്രാഹിംകുഞ്ഞിനെ ഏതാനും മണിക്കൂര്‍ കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ടു രേഖകള്‍ കൂടി ഹാജരാക്കാന്‍ സമയം വേണമെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനും ആവശ്യപ്പെടുകയുണ്ടായി. തുടര്‍ന്നു സിംഗിള്‍ബെഞ്ച് ഹര്‍ജി വെള്ളിയാഴ്ചതെക്കു മാറ്റിത്. പാലാരിവട്ടം ഫ്‌ളൈ ഓവര്‍ നിര്‍മ്മാണം കരാറെടുത്ത ആര്‍ഡിഎസ് കമ്പനിക്ക് വ്യവസ്ഥകള്‍ക്കു വിരുദ്ധമായി മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതിലുള്‍പ്പെടെ അഴിമതിയുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് വിജിലന്‍സ് കേസ് എടുത്തത്.എന്നാല്‍ കേസില്‍ തന്നെ കുടുക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോ...
വികസന പദ്ധതികള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടി തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പികെ കൃഷ്ണദാസ്
Election, Kannur

വികസന പദ്ധതികള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടി തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പികെ കൃഷ്ണദാസ്

മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി നേതാവ് പി .കെ.കൃഷ്ണദാസ്. കണ്ണൂരിലെത്തിയ മുഖ്യമന്ത്രി വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി നേരിട്ടെത്തി വിലയിരുത്തുകയും ചില പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തത് പി.കെ.കൃഷ്ണദാസ് ആരോപിച്ചു. ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി. ധര്‍മ്മടം എംഎല്‍എ കൂടിയായ പിണറായി വിജയന്‍ ഉദ്യോഗസ്ഥരുമായിട്ടാണ് മണ്ഡലത്തിലെ വിവിധ വികസന പദ്ധതികള്‍ നേരില്‍ കാണാനെത്തിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പരസ്യമായ ലംഘനമാണിത്. തദ്ദേശതെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രകാരമാണെന്നും അതിനാലാണ് തെക്കന്‍ ജില്ലകളില്‍ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയ കനത്ത പോളിംഗ് ഭരണവിരുദ്ധ വികാരത്തിനുള്ള തെളിവാണെന്നും പി.കെ.കൃഷ്ണദാസ്ആരോപിച്ചു. ...
കോതമംഗലം പള്ളി ജനുവരി എട്ടിനകം ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി
Ernakulam

കോതമംഗലം പള്ളി ജനുവരി എട്ടിനകം ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പളളി ജനുവരി എട്ടിനകം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പള്ളി ഏറ്റെടുക്കണം. ഇക്കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിആര്‍ പി എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സി ആര്‍ പി എഫ് പളളിപ്പുറം ക്യാമ്പിനാകും ചുമതല. കോടതിയുത്തരവ് എ എസ് ജി , സി ആര്‍ പി എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ...
പത്ത് ഗ്രാമപഞ്ചായത്തുകളില്‍ 12 മണിയോടെ പകുതി വോട്ടര്‍മാരും വോട്ട് ചെയ്തു
Election, Thiruvananthapuram

പത്ത് ഗ്രാമപഞ്ചായത്തുകളില്‍ 12 മണിയോടെ പകുതി വോട്ടര്‍മാരും വോട്ട് ചെയ്തു

തെക്കന്‍ ജില്ലകളിലെ അഞ്ച് ജില്ലകളിലേക്കായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട  വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ 40 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. തെക്കന്‍ മേഖലയിലെ പത്ത് ഗ്രാമപഞ്ചായത്തുകളില്‍ 12 മണിയോടെ പോളിംഗ് അന്‍പത് ശതമാനം കടന്നു. കൈനകരി, മുട്ടാര്‍, ചേന്നം പള്ളിപ്പുറം, പെരുമ്പളം, കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം, ആര്യാട് , മുഹമ്മ, കോടംതുരുത്ത് , തുറവൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് വോട്ടിംഗ് തുടങ്ങി അഞ്ച്മണിക്കൂറില്‍ തന്നെ പകുതി പേരും വോട്ട് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് വന്ന ഔദ്യോഗിക കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ആലപ്പുഴ ജില്ലയിലാണ്. ഇവിടെ 48.73 ശതമാനം പേര്‍ ഇതിനോടകം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. കൊല്ലം 46.71, പത്തനംതിട്ട 47.51, ഇടുക്കി 47.85 എന്നിങ്...
error: Content is protected !!