Tuesday, October 14
BREAKING NEWS


Breaking News

ബാർ കോഴ; കെ.എം മാണിയും പിണറായിയും ഒത്തുകളിച്ചു; ഉപദ്രവിക്കരുതെന്ന് ചെന്നിത്തല അപേക്ഷിച്ചു; ഗുരുതര ആരോപണവുമായി ബിജു രമേശ്
Around Us, Breaking News, Politics, Thiruvananthapuram

ബാർ കോഴ; കെ.എം മാണിയും പിണറായിയും ഒത്തുകളിച്ചു; ഉപദ്രവിക്കരുതെന്ന് ചെന്നിത്തല അപേക്ഷിച്ചു; ഗുരുതര ആരോപണവുമായി ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്. കെ.എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടില്‍ചെന്നുകണ്ട ശേഷമാണ് ബാര്‍കോഴക്കേസില്‍ അന്വേഷണം നിലച്ചതെന്ന് ബിജു രമേശ് ആരോപിച്ചു. കേസില്‍ നിന്ന് പിന്‍മാറരുതെന്ന് ആദ്യം തന്നോട് പറഞ്ഞിരുന്നത് പിണറായിയും കോടിയേരിയുമായിരുന്നു. എന്നാല്‍ പിന്നീട് അവര്‍തന്നെ കേസ് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമിച്ചത്. കെ.എം മാണി ഇവരെ കണ്ടതോടെ കേസ് ഒത്തുതീര്‍പ്പാക്കിയെന്നും ബിജു രമേശ് പറഞ്ഞു. ബാര്‍ക്കോഴ ആരോപണത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞ ബിജു രമേശ് തന്നോട് ഉറച്ച്‌ നില്‍ക്കാന്‍ പറഞ്ഞ പിണറായി വിജയന്‍ വാക്ക് മാറ്റിയെന്നും ആരോപിച്ചു. വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്ന് അഭിപ്രായപ്പെട്ട ബിജു രമേശ് ബാര്‍ക്കോഴ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു. എം എല്‍ എമാരും മന്ത്ര...
ബിജെപി സംസ്‌ഥാന നേതാവിനെതിരെ പീഡന ആരോപണവുമായി കുടുംബം. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ തങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നാണ് കൃഷ്ണകുമാറിന്റെ  ഭാര്യയുടെ കുടുംബം ആരോപിക്കുന്നത്.
Breaking News, Palakkad, Politics

ബിജെപി സംസ്‌ഥാന നേതാവിനെതിരെ പീഡന ആരോപണവുമായി കുടുംബം. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ തങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നാണ് കൃഷ്ണകുമാറിന്റെ ഭാര്യയുടെ കുടുംബം ആരോപിക്കുന്നത്.

പാലക്കാട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ ഭാര്യയുടെ സഹോദരിയും അമ്മയും പരസ്യമായി രംഗത്ത്. കഴിഞ്ഞ ഏഴ് വർഷമായി കൃഷ്ണകുമാർ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും തങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും അവർ പറഞ്ഞു. കൃഷ്ണകുമാറിന്റെ ഭാര്യയും നഗരസഭയിലേക്ക് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ മിനി കൃഷ്ണകുമാറിന്റെ അമ്മ വിജയകുമാരിയും സഹോദരി സിനി സേതുമാധവനുമാണ് പത്രസമ്മേളനം നടത്തി ബി.ജെ.പി നേതാവിനെതിരെ രംഗത്തെത്തിയത്. ഇത്രയും നാൾ പരസ്യമായി പറയാതെ പാർട്ടിയിൽ ഇക്കാര്യങ്ങൾ ഉന്നയിച്ചു. പക്ഷെ ഇത്രയും നാൾ ബിജെപിയും ഞങ്ങളെ പറ്റിച്ചു. പാർട്ടിയും കൈവിട്ടതോടെയാണ് ഇങ്ങനെ പരസ്യമായി പ്രതികരിക്കേണ്ടി വന്നത്. കൃഷ്ണകുമാറില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച്‌...
ചിഹ്നം ഇല്ലെങ്കിലും പ്രവർത്തകർ കൂടെയുണ്ട്. മുന്നണിയാണ് ജയിക്കേണ്ടത്. തിരഞ്ഞെടുപ്പിൽ വൻ വിജയം നേടും: പിജെ ജോസഫ്.
Breaking News, Idukki, Politics

ചിഹ്നം ഇല്ലെങ്കിലും പ്രവർത്തകർ കൂടെയുണ്ട്. മുന്നണിയാണ് ജയിക്കേണ്ടത്. തിരഞ്ഞെടുപ്പിൽ വൻ വിജയം നേടും: പിജെ ജോസഫ്.

രണ്ടില എന്ന അഭിമാന ചിഹ്നവും കേരള കോണ്ഗ്രസ്സ് എം എന്ന പേരും പോയെങ്കിലും ശക്തമായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് പിജെ ജോസഫിന്റെ തീരുമാനം. രണ്ടില ലഭിക്കാത്തത് തെരെഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ല,  ചിഹ്നത്തേക്കാള്‍ പ്രധാനം മുന്നണിയാണെന്നും, തദ്ദേശ തെരഞ്ഞടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്നും ജോസഫ് വിഭാഗം നേതാക്കള്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ്സുകാര്‍ക്ക് സുപ്രധാനമാണ് രണ്ടില ചിഹ്നം. പാര്‍ട്ടി പിളര്‍ന്നതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എത്തുമ്ബോള്‍ ചിഹ്നം ജോസ് കെ. മാണിയുടെ പക്കലാണ്. ജോസ് കെ മാണിയ്ക്ക് ചിഹ്നം കിട്ടാതിരിക്കാൻ ജോസഫ് ആവത് ശ്രമിച്ചു പക്ഷെ നടന്നില്ല. കേരള കോണ്‍ഗ്രസ്കാര്‍ക്ക് രണ്ടില ചിഹ്നം ഒരു വികാരമല്ലെ എന്ന ചോദ്യത്തിന് ജോസഫ് വിഭാഗം നേതാക്കള്‍ നല്‍കുന്ന ഉത്തരം ഇങ്ങനെയാണ്. കേരള കോണ്ഗ്രസ്സിന്റെ വികാരമായ ചിഹ്നമില്ലെങ്കിലും പ്രവര്‍ത്തകര്‍ കൂടെയുണ്ടെന്നാണ് ജോസഫ് വ...
കേരളത്തിൽ ഇന്നും അയ്യായിരത്തിന് മുകളിൽ കോവിഡ് രോഗികൾ, ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 6719 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 66,856; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,88,437.
Around Us, Breaking News, COVID, Health

കേരളത്തിൽ ഇന്നും അയ്യായിരത്തിന് മുകളിൽ കോവിഡ് രോഗികൾ, ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 6719 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 66,856; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,88,437.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,09,226 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വെള്ളായണ...
‘കൈപ്പത്തി’ കിട്ടി, പക്ഷെ സീറ്റ് പോയി, പാര്‍ട്ടി വിടാനൊരുങ്ങി കോണ്‍ഗ്രസ് യുവനേതാവ്. പലവിധത്തിൽ ശ്രദ്ധേയമായി കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ്…
Breaking News, Kannur, Politics

‘കൈപ്പത്തി’ കിട്ടി, പക്ഷെ സീറ്റ് പോയി, പാര്‍ട്ടി വിടാനൊരുങ്ങി കോണ്‍ഗ്രസ് യുവനേതാവ്. പലവിധത്തിൽ ശ്രദ്ധേയമായി കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ്…

കണ്ണൂർ: വർഷങ്ങളായി പാർട്ടിയ്ക്ക് വേണ്ടി പണിയെടുത്തയാൾക്ക് ഡിസിസി പ്രസിഡൻറ് ഇത്തവണ പാർട്ടി ചിഹ്നവും മത്സരിക്കാൻ സീറ്റും നൽകി, പക്ഷെ ഇപ്പോൾ പാർട്ടിയിൽ നിന്ന് രാജിവെക്കാൻ ഒരുങ്ങുകയാണ് ആ കോണ്‍ഗ്രസ് നേതാവ്. സംഭവം ഇതാണ്.. കണ്ണൂരിലെ നടുവില്‍ പഞ്ചായത്തില്‍പ്പെട്ട പാത്തന്‍പാറ വാര്‍ഡിലാണ് കൈപ്പത്തി ചിഹ്നം കൊണ്ട് പുലിവാല് പിടിച്ച കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. ആന്‍റണി കുര്യന്‍ എന്നാണ് ഈ യുവനേതാവിന്റെ പേര്, നാട്ടുകാരുടെ സ്വന്തം നോബിള്‍. വര്‍ഷങ്ങളായുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇത്തവണ ആദ്യമായാണ് പഞ്ചായത്തിലേക്ക് ഒരു സീറ്റ് കിട്ടിയത്. പാര്‍ട്ടി പൂര്‍ണ്ണ മനസോടെ നല്‍കിയ സീറ്റായത്കൊണ്ടും മറ്റ് വിമത ശല്യമില്ലാതിരുന്നത് കൊണ്ടും നോബിൾ പണി തുടങ്ങി. യു.ഡി.എഫിന്‍റെ കര്‍മ്മധീരനായ ആന്‍റണി കുര്യന് കൈ അടയാളത്തില്‍ വോട്ട് ചെയ്യണമെന്ന ബോര്‍ഡുകളും പലയിടത്തും സ്ഥാനം പിടിച്ചു. പ്ര...
അമിത് ഷാ തമിഴ്‌നാട്ടില്‍; പ്രോട്ടോക്കോള്‍ ലംഘിച്ച്‌ അണികള്‍ക്കരുകിലെത്തി കേന്ദ്രമന്ത്രി. അതിനിടെ ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞ് പ്രതിഷേധവും നടന്നു.
Breaking News, India, Politics

അമിത് ഷാ തമിഴ്‌നാട്ടില്‍; പ്രോട്ടോക്കോള്‍ ലംഘിച്ച്‌ അണികള്‍ക്കരുകിലെത്തി കേന്ദ്രമന്ത്രി. അതിനിടെ ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞ് പ്രതിഷേധവും നടന്നു.

ചെന്നൈ: രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയിൽ എത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തി അമിത് ഷായെ സ്വീകരിച്ചു. അമിത് ഷായ്ക്ക് ചെന്നൈയില്‍ വന്‍വരവേല്‍പ്പാണ് ബിജെപിഒരുക്കിയത്. വാഹനത്തില്‍ നിന്നിറങ്ങി പ്രവര്‍ത്തകരെ അമിത് ഷാ അഭിവാദ്യം ചെയ്യുകയും ചെയ്തു. അതിനിടയിൽ ഒരാൾ അമിത് ഷായ്ക്ക് നേരെ പ്ലക്കാർഡ് വലിച്ചെറിഞ്ഞു. സുരക്ഷ ഉദ്യോഗസ്ഥർ അയാളെ ഉടൻ കസ്റ്റഡിയിലെടുത്തു. എംജിആര്‍ ജയലളിത അനുസ്മരണ സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കും. എംജിആറിന്‍്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയാണ് അമിത് ഷാ. ബിജെപി കോര്‍ കമ്മിറ്റി യോഗവും സര്‍ക്കാര്‍ പരിപാടികളുമാണ് സന്ദര്‍ശന പട്ടികയില്‍ എങ്കിലും നിര്‍ണായക സഖ്യ ചര്‍ച്ചകളാണ് മുഖ്യം. സ്റ്റാലിനുമായി അകന്ന് നില്‍ക്കുന്ന എം കെ അളഗിരി ...
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും, ജാഗ്രത പാലിക്കണം.
Around Us, Breaking News

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും, ജാഗ്രത പാലിക്കണം.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും. ആന്‍ഡമാന്‍ തീരത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദം ബുധനാഴ്ചയോടെ ശക്തി പ്രാപിച്ച്‌ ലങ്കയുടെയും തമിഴ്‌നാടിന്റെയും ഇടയില്‍ പ്രവേശിക്കും. കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു. നിലവില്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ന് തീവ്രന്യൂനമര്‍ദമായി മാറും. ഇതോടെ കേരളത്തില്‍ 2 ദിവസത്തേക്കു മഴ കുറയാനാണു സാധ്യത. എന്നാലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. അടുത്തയാഴ്ചയോടെ കേരളത്തിലും തമിഴ്നാട്ടിലും സാമാന്യം ശക്തമായ മഴ തിരികെയെത്തും. മിന്നലിന്റെയും അല്‍പ്പം കാറ്റിന്റെയും അകമ്ബടിയോടെ കേരളത്തിലെ ചില ജില്ലകളില്‍ പരക്കെയും വടക്കന്‍ ജില്ലകളില്‍ ഭാഗികമായുമായിരിക്കും മഴ പെയ്യുക. നിലവിൽ ആകാശം തെളിയാന്‍ ഇടയുള്ളതിനാല്‍ താപനിലയിലും മാറ്റമുണ്ടാകും. ...
തിരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള പ്രായം ആകാത്തയാളെ സ്ഥാനാർത്ഥിയാക്കി, പത്രിക ചവറ്റുകുട്ടയിലെറിഞ്ഞ് കമ്മീഷന്‍. പുലിവാല് പിടിച്ച് ബിജെപി, ഡമ്മിയെ ഒറിജിനലാക്കി ഒടുവിൽ മാനം കാത്തു…
Breaking News, Kannur, Politics

തിരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള പ്രായം ആകാത്തയാളെ സ്ഥാനാർത്ഥിയാക്കി, പത്രിക ചവറ്റുകുട്ടയിലെറിഞ്ഞ് കമ്മീഷന്‍. പുലിവാല് പിടിച്ച് ബിജെപി, ഡമ്മിയെ ഒറിജിനലാക്കി ഒടുവിൽ മാനം കാത്തു…

കണ്ണൂർ: കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിലാണ് രസകരമായ സംഭവം. പതിനഞ്ചാം വാർഡായ പോത്തുകുണ്ടിലാണ്​ 'പ്രായപൂർത്തി'യാകാത്ത ആളെ ബിജെപി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയത്. പോത്തുകുണ്ട്​ സ്വദേശി രേഷ്മയായിരുന്നു സ്ഥാനാർഥി. ഇവർക്ക് 20 വയസ് മാത്രമേ ഉള്ളൂ. സൂക്ഷ്മ പരിശോധനയിൽ സ്ഥാനാർത്ഥിയ്ക്ക് മത്സരിക്കാനുള്ള വയസ് തികഞ്ഞിട്ടില്ല, പിന്നെ ഒന്നും നോക്കിയില്ല പത്രിക നേരെ ചവറ്റ് കുട്ടയിലേക്ക്. മത്സരിക്കാൻ 21 വയസ്സ് തികയണമെന്ന അടിസ്ഥാന യോഗ്യത പോലും നോക്കാതെ സ്ഥാനാർഥിയെ നിർത്തിയ ബി.ജെ.പി അതോടെ പുലിവാൽ പിടിച്ചു. ഒടുവിൽ ഡമ്മി സ്ഥാനാർഥിയെ പിടിച്ച് ഒറിജിനൽ സ്ഥാനാർഥിയാക്കി തത്ക്കാലം പിടിച്ചു നിന്നു. നേരത്തെ, നടുവിൽ പഞ്ചായത്തിൽ തന്നെ വോട്ടില്ലാ സ്ഥാനാർഥികളെ നിർത്തി മുസ്​ലിം ലീഗും ബി.ജെ.പിയും പുലിവാല് പിടിച്ചിരുന്നു. പഞ്ചായത്തിലെ 13ാം വാർഡിൽ ബിജെപിയും, പതിനാറാം വാർഡിൽ മുസ്​ലിം ലീഗും പ്രചരണം തുടങ്ങിയശേ...
കെ എം ഷാജിക്കെതിരായ അന്വേഷണം; ഷാജിയുമൊത്തുസ്ഥലം വാങ്ങിയതിന്റെ രേഖകള്‍ എം കെ മുനീര്‍ ഇ ഡിക്ക് കൈമാറി, ഇ ഡി മുനീറിനെയും ചോദ്യം ചെയ്യും, വിളി കാത്ത് മുനീർ…
Breaking News, Crime, Kozhikode

കെ എം ഷാജിക്കെതിരായ അന്വേഷണം; ഷാജിയുമൊത്തുസ്ഥലം വാങ്ങിയതിന്റെ രേഖകള്‍ എം കെ മുനീര്‍ ഇ ഡിക്ക് കൈമാറി, ഇ ഡി മുനീറിനെയും ചോദ്യം ചെയ്യും, വിളി കാത്ത് മുനീർ…

കോഴിക്കോട് : 2010 ലാണ് എം കെ മുനീർ കെ എം ഷാജിയുമൊത്ത് ഭൂമി വാങ്ങുന്നത്. ഇതിന്‍റെ രേഖകള്‍ എം കെ മുനീര്‍ എംഎല്‍എ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കൈമാറി. എം കെ മുനീറിന്റെ സഹായി ഇത് സംബന്ധിച്ച രേഖകള്‍ ഇ ഡി ഓഫീസില്‍ എത്തിക്കുകയായിരുന്നു.അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ കെ എം ഷാജി കൈക്കൂലി വാങ്ങിയെന്ന പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായാണ് രേഖകള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടത്. കെ എം ഷാജി കള്ളപ്പണം ഉപയോഗിച്ചാണോ ഭൂമി വാങ്ങിയതെന്നാണ് ഇഡി പരിശോധിക്കുന്നത്. കെ എം ഷാജിയുടെ ഭാര്യ, ഭാര്യയുടെ ബന്ധു, എം കെ. മുനീറിന്റെ ഭാര്യ എന്നിവരുടെ പേരിലാണു 2010ല്‍ കോഴിക്കാട് മാലൂര്‍ കുന്നില്‍ 93 സെന്റ് ഭൂമി വാങ്ങിയത്. ഷാജി ഭാര്യയുടെ പേരില്‍ വാങ്ങിയ ഭൂമിയില്‍ വീടു നിര്‍മിച്ചു. എ കെ മുനീറിന്റെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഭൂമി പിന്നീട് മറ്റൊരാള്‍ക്ക് വിറ്റു. ...
ശബ്ദസന്ദേശം സ്വപ്‌ന സുരേഷിന്റേത് തന്നെ, പക്ഷെ ജയിലിൽ നിന്നല്ലെന്ന് ഡിഐജി…
Breaking News, Politics, Thiruvananthapuram

ശബ്ദസന്ദേശം സ്വപ്‌ന സുരേഷിന്റേത് തന്നെ, പക്ഷെ ജയിലിൽ നിന്നല്ലെന്ന് ഡിഐജി…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്ന് പറയുന്നതായി പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലെ ശബ്ദം തന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച്‌ സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. എന്നാല്‍ ജയിലില്‍ നിന്നല്ല ശബ്ദരേഖ പുറത്തുവന്നതെന്ന് ദക്ഷിണമേഖലാ ജയില്‍ ഡിഐജി അജയ്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പുറത്ത് തെളിവെടുപ്പിനോ മറ്റോ പോയപ്പോഴാകാം ശബ്മദം റിക്കാർഡ് ചെയ്തിട്ടുണ്ടാവാം എന്നാണ് ഡിജിപി പറയുന്നത്. ശബ്ദം തന്റേത് തന്നെയാണെന്ന് സ്വപ്‌ന സ്ഥിരീകരിച്ചതോടെയാണ് ഡിഐജിയുടെ പ്രതികരണം. ഇത് ജയില്‍ നിന്ന് സംഭവിച്ചതല്ലെന്നും സ്വപ്‌നയുടെ ശബ്ദമാണെന്നും ഉറപ്പാക്കിയെന്നാണ്‌ ഡിഐജി മാധ്യമങ്ങളോട് പറഞ്ഞത്. അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി ഡിഐജി സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. ജയിലിലെ അന്വേഷണം പൂര...
error: Content is protected !!