Saturday, June 13
BREAKING NEWS


Blog

ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5970 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 64,486; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,16,978.
COVID

ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5970 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 64,486; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,16,978.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 60,74,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കൊച്ചുതോട് സ്വദേശിനി ലുലാബത്ത് (56), വട്ടിയൂര്‍കാവ് സ്വദേശി സുകമാര...
ജല്ലിക്കെട്ടിലൂടെ ഇത്തവണ ഓസ്‌കര്‍ ഇന്ത്യയിലെത്താന്‍ സാദ്ധ്യതയുണ്ട്;സംവിധായകന്‍ സെല്‍വരാഘവന്‍
Entertainment, Entertainment News, Latest news

ജല്ലിക്കെട്ടിലൂടെ ഇത്തവണ ഓസ്‌കര്‍ ഇന്ത്യയിലെത്താന്‍ സാദ്ധ്യതയുണ്ട്;സംവിധായകന്‍ സെല്‍വരാഘവന്‍

ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്ത 'ജല്ലിക്കെട്ട്' ചിത്രത്തെ അഭിനന്ദിച്ച്‌ തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ടിലൂടെ ഇത്തവണ ഓസ്‌കര്‍ ഇന്ത്യയിലെത്താന്‍ സാദ്ധ്യതയുണ്ട് എന്നാണ് സംവിധായകന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയ ചിത്രമാണ് ജല്ലിക്കട്ട്. ഓസ്‌കര്‍ നാമനിര്‍ദേശത്തിനായ സമര്‍പ്പിച്ച 27 സിനിമകളില്‍ നിന്നാണ് ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തത്. അതേസമയം ജല്ലിക്കട്ട് ടീമിനെ അഭിനന്ദിച്ചുകൊണ്ടുളള സംവിധായകന്‍ ശെല്‍വരാഘവന്‌റെ ട്വീറ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ജല്ലിക്കട്ടിലൂടെ ഇത്തവണ ഓസ്‌കര്‍ ഇന്ത്യയിലെത്താന്‍ സാധ്യതയുണ്ടെന്ന് ശെല്‍വരാഘവന്‍ പ്രത്യാശ പ്രകടിപ്പിച്ചു. വ്യക്തിപരമായി താന്‍ ഏറെ ആസ്വദിച്ച ചിത്രമാണ് ജല്ലിക്കട്ടെന്നും സിനിമ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്‌കറിലെത്തുന്നത് സന്തോഷകരമായ കാര്യമാണ...
ദേശീയ പണിമുടക്ക് വിജയം; അധികാരത്തില്‍ വന്ന ശേഷം മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് എളമരം കരീം.
Kozhikode, Politics

ദേശീയ പണിമുടക്ക് വിജയം; അധികാരത്തില്‍ വന്ന ശേഷം മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് എളമരം കരീം.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. പണിമുടക്ക് വിജയമാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം പി വ്യക്തമാക്കി. അധികാരത്തില്‍ വന്ന ശേഷം മോദി നേരിടുന്ന ഏറ്റവും വലിയ റ്വെല്ലുവിളിയാണ് തൊഴിലാളികളുടെ പണിമുടക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണിമുടക്കില്‍ സംസ്ഥാനം ഏറെക്കുറേ സ്തംഭിച്ച അവസ്ഥയിലാണ്. തിരുവനന്തപുരത്ത് പണിമുടക്കിയ തൊഴിലാളികള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റ ആനത്തലവട്ടം ആനന്ദന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റില്‍ ഹാജരായത് 17 പേര്‍ മാത്രമാണ്. 48000 ജീവനക്കാരാണ് സെക്രട്ടറിയേറ്റിലുള്ളത്. കോഴിക്കോട് പണിമുടക്കിയ തൊഴിലാളികള്‍ സംയുക്ത...
ഈ വര്‍ഷത്തെ ഗുരുശ്രേഷ്ഠപുരസ്‌കാരം ഡോ.എം. ലീലാവതിക്ക്.
Kerala News, Latest news

ഈ വര്‍ഷത്തെ ഗുരുശ്രേഷ്ഠപുരസ്‌കാരം ഡോ.എം. ലീലാവതിക്ക്.

കേരള സംസ്ഥാന പേരന്‍റ്സ് ടീച്ചേഴ്സ് അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഗുരുശ്രേഷ്ഠപുരസ്‌കാരം ഡോ.എം. ലീലാവതിക്ക്. മാധ്യമം, ആരോഗ്യം, ജീവകാരുണ്യം,വിദ്യാഭ്യാസം, നിയമപാലനം തുടങ്ങിയ രംഗങ്ങളില്‍ പ്രതിബദ്ധത പുലര്‍ത്തുന്ന പ്രമുഖ വ്യക്തികള്‍ക്ക് കര്‍മശ്രേഷ്ഠ പുരസ്‌കാരവും പ്രഖ്യാപിച്ചു. ഇബ്രാഹിം ഹാജി (വിദ്യാഭ്യാസരംഗം- മാനേജര്‍, എ.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടൂര്‍), എം.പി. സുരേന്ദ്രന്‍ (പത്രമാധ്യമരംഗം-മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ മാതൃഭൂമി, തൃശൂര്‍), ഡോ.കെ. അരുണ്‍കുമാര്‍ (ദൃശ്യമാധ്യമ രംഗം- അസോസിയേറ്റ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ 24 ചാനല്‍), ഡോ.വി.ജി. സുരേഷ് (ആരോഗ്യം -മെഡിക്കല്‍ ഡയറക്ടര്‍‌, അശ്വനി ഹോസ്പിറ്റല്‍, തൃശൂര്‍), ഡോ. ...
ഹര്‍ത്താല്‍ പ്രതീതിയോടെ ദേശീയ പണിമുടക്ക് പൂര്‍ണം
Kerala News, Latest news

ഹര്‍ത്താല്‍ പ്രതീതിയോടെ ദേശീയ പണിമുടക്ക് പൂര്‍ണം

ഹര്‍ത്താല്‍ പ്രതീതി ഉളവാക്കി സംസ്ഥാനത്ത് ദേശീയപണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പത്തോളം തൊഴിലാളി ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഹര്‍ത്താല്‍ പ്രതീതിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ചുരുക്കം സ്വകാര്യ വാഹനങ്ങളല്ലാതെ വാഹനഗതാഗതം തീരെ കുറവാണ്. കെ.എസ്.ആര്‍.ടി.സി ബസുകളോ, സ്വകാര്യ ബസുകളോ ഓടുന്നില്ല. കടകമ്ബോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. നിരത്തുകളില്‍ ചുരുക്കം സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്. കെഎസ്‌ആര്‍ടിസി ശബരിമല സര്‍വീസ് മാത്രമാണ് നടത്തുന്നത്. പത്ത് ദേശീയ സംഘടനകള്‍ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കില്‍ അണിചേര്‍ന്നിട്ടുണ്ട്.തൊഴില്‍ കോഡ് പിന്‍വലിക്കുക, ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7500 രൂപ വീതം നല്‍കുക,തൊഴിലാളികള്‍ക്ക് 10 കിലോ ധാന്യം അനുവദിക്കുക,കര്‍ഷകദ്രോഹ നടപടികള്‍ പി...
മറഡോണക്കായി ലോകമറിയുന്ന സ്മാരകം ഒരുക്കും;ബോബി ചെമ്മണ്ണൂര്‍
Latest news, World

മറഡോണക്കായി ലോകമറിയുന്ന സ്മാരകം ഒരുക്കും;ബോബി ചെമ്മണ്ണൂര്‍

അന്തരിച്ച ഡീഗോ മറഡോണക്കായി ലോകമറിയുന്ന സ്മാരകം ഒരുക്കുമെന്ന് ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണ്ണൂര്‍. 'അദ്ദേഹത്തിന്റെ ഓര്‍മക്കായി ലോകം അറിയപ്പെടുന്ന രീതിയില്‍, ലോകം അവിടെ വരുന്ന രീതിയില്‍ മ്യൂസിയമോ മറ്റോ നിര്‍മിക്കാനാണ് ആഗ്രഹം.' ബോബി പറഞ്ഞു. മറഡോണയുടെ ദുഖത്തില്‍ അതീവ ദുഖിതനാണെന്ന് പറഞ്ഞ ബോബി ചെമ്മണ്ണൂര്‍ മറഡോണ തനിക്ക് കളിക്കാരന്‍ മാത്രമല്ല, ഉറ്റസുഹൃത്ത് കൂടിയാണെന്ന് പറഞ്ഞു. ഫുട്‌ബാള്‍ ഇതിഹാസം ഡീഗോ മറഡോണയെ ഓര്‍ത്തെടുക്കുകയാണ് സുഹൃത്തും പ്രമുഖ വ്യവസായിയുമായ ബോബി ചെമ്മണ്ണൂര്‍. മറഡോണയെ കേരളത്തിലെത്തിച്ചത് ബോബി ചെമ്മണ്ണൂരായിരുന്നു. ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന്‍റെ കണ്ണൂരിലെ ഷോറൂം ഉദ്ഘാടനം ചെയ്യാനായിരുന്നു മറഡോണ കേരളത്തിലെത്തിയത്. ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയിലല്ല ഉറ്റസുഹൃത്തിനെപ്പോലെയാണ് മറഡോണയെ ബോബി ചെമ്മണ്ണൂര്‍ കണ്ടിരുന്നത്. മറഡോണയുമായുള്ള സൗഹൃദത്തെക്കുറിച്ചും ഇനി എന്ത് അദ...
അവകാശങ്ങളുള്ള മൃഗങ്ങളാണ് സ്ത്രീകളെന്ന് ബെഞ്ചമിന്‍ നെതന്യാഹു, പരാമര്‍ശം വിവാദത്തില്‍
World

അവകാശങ്ങളുള്ള മൃഗങ്ങളാണ് സ്ത്രീകളെന്ന് ബെഞ്ചമിന്‍ നെതന്യാഹു, പരാമര്‍ശം വിവാദത്തില്‍

സ്ത്രീകളെ മൃഗങ്ങളെന്ന് വിളിച്ച് ഇസ്രായേല പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ആചരിച്ചുവരുന്ന അന്താരാഷ്ട്രദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് നെതന്യാഹുവിന്റെ വിവാദ പരാമര്‍ശം. സ്ത്രീകള്‍ നിങ്ങള്‍ക്ക് ആക്രമിക്കാനുള്ള മൃഗങ്ങളല്ല. മൃഗങ്ങളെ ഉപദ്രവിക്കരുതെന്ന് പറയാറുണ്ട്. മൃഗങ്ങളോട് നമുക്ക് സഹാനുഭൂതി തോന്നാറുണ്ട്. സ്ത്രീകളും കുട്ടികളും അവകാശങ്ങളുള്ള മൃഗങ്ങളാണ് - നെതന്യാഹു പറഞ്ഞു. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ നടത്തിയ സത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.തന്റെ ഭാര്യയടക്കമുള്ള വേദിയില്‍ വച്ചായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം. ...
വൈദ്യുതി കണക്ഷൻ ഇനി എളുപ്പം ലഭിക്കും; നടപടികൾ സുഗമമാക്കാൻ കെ.എസ്.ഇബി തീരുമാനിച്ചു
Kerala News, Latest news

വൈദ്യുതി കണക്ഷൻ ഇനി എളുപ്പം ലഭിക്കും; നടപടികൾ സുഗമമാക്കാൻ കെ.എസ്.ഇബി തീരുമാനിച്ചു

വൈദ്യുതി കണക്ഷൻ ഇനി എളുപ്പം ലഭിക്കും. കണക്ഷൻ നടപടികൾ സുഗമമാക്കാൻ കെ.എസ്. ഇബി തീരുമാനിച്ചു. ഏത് കണക്ഷനും ലഭിക്കാൻ ഇനി മുതൽ രണ്ട് രേഖകൾ മതി. അപേക്ഷകന്റെ തിരിച്ചറിയൽ രേഖയും വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്ന രേഖയും. ഇത് രണ്ടും ഉണ്ടെങ്കിൽ ഇനി മുതൽ കണക്ഷൻ നൽകാനാണ് തീരുമാനം. വ്യാവസായിക കണക്ഷൻ ലഭിക്കാൻ പഞ്ചായത്ത് ലൈസൻസോ വ്യാവസായിക ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല. നിലവിലെ ട്രാൻസ്ഫോർമറിൽനിന്ന് വൈദ്യുതി ലഭ്യമാണോ എന്നു പരിശോധിക്കാനുള്ള പവർ അലോക്കേഷൻ അപേക്ഷയും നിർബന്ധമല്ല. വ്യവസായ എസ്റ്റേറ്റുകൾ, വ്യവസായ പാർക്കുകൾ, സ്പെഷ്യൽ എക്കണോമിക് സോണുകൾ എന്നിവിടങ്ങളിൽ വൈദ്യുതി കണക്ഷൻ എടുക്കാൻ അവിടങ്ങളിൽ സ്ഥലം അനുവദിച്ചതിന്റെ അലോട്ട്മെന്റ് ലെറ്റർ മാത്രം മതി. ഉടമസ്ഥത തെളിയിക്കുന്ന രേഖ വേണ്ട. കണക്ഷൻ എടുക്കാൻ അപേക്ഷയോടൊപ്പം നൽകുന്ന തിരിച്ചറിയൽ രേഖയിലെയും കണക്ഷൻ എടു...
സിഎം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല: ഇഡിക്ക് മുന്നില്‍ ഹാജരാവേണ്ടത് നാളെ
Latest news, Thiruvananthapuram

സിഎം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല: ഇഡിക്ക് മുന്നില്‍ ഹാജരാവേണ്ടത് നാളെ

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എം.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ ആശുപത്രിയില്‍ചികിത്സയില്‍ തുടരുന്നു. ഇന്നലെയാണ് രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രവീന്ദ്രന് ഇന്നും പരിശോധനകള്‍ തുടരുകയാണെന്നാണ് അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. വെള്ളിയാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവണം എന്ന് കാണിച്ച് ഇഡി രവീന്ദ്രന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. എം.ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ രവീന്ദ്രനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷം രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ക്വാറന്റൈനില്‍ പോയ രവീന്ദ്രന്‍ കൊവിഡ് നെഗറ്റീവായി ഒരാഴ്ചത്തെ സ്വയം നിരീക്ഷണവും പൂര്‍ത്തിയാക്കിയിര...
നിവാര്‍ ചുഴലിക്കാറ്റില്‍ അഞ്ച് മരണം; ലക്ഷക്കണക്കിനാളുകളെ മാറ്റി പാര്‍പ്പിച്ചത് ആള്‍നാശം കുറച്ചു
Latest news

നിവാര്‍ ചുഴലിക്കാറ്റില്‍ അഞ്ച് മരണം; ലക്ഷക്കണക്കിനാളുകളെ മാറ്റി പാര്‍പ്പിച്ചത് ആള്‍നാശം കുറച്ചു

തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച് നിവാര്‍ ചുഴലിക്കാറ്റ്. തമിഴ്‌നാട്ടില്‍ അഞ്ച് പേരാണ് ചുഴലിക്കാറ്റില്‍ മരിച്ചത്. വ്യാപക കൃഷിനാശമുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. ലക്ഷകണക്കിന് പേരെ മാറ്റിപാര്‍പ്പിച്ച താണ് ആളപായം കുറച്ചത്. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതോടെ വിമാന - ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തിലാണ് കടലൂര്‍ - പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് കരതൊട്ടത്. പുലര്‍ച്ച രണ്ടരയോടെ തീരത്തെത്തിയ നിവാര്‍ ആറ് മണിക്കൂര്‍ അതിതീവ്ര ചുഴലിക്കാറ്റായി വീശിയടിച്ചു. പുതുച്ചേരിയില്‍ മുഖ്യമന്ത്രി നാരായണസ്വാമിയുടെ വീട്ടിലടക്കം വെള്ളം കയറി. വെള്ളം നിറഞ്ഞതോടെ ചെന്നൈ നഗരത്തിന്റെ ജലസേചന ആവശ്യങ്ങള്‍ നിറവേറ്റുന്ന ചെമ്പരക്കം തടാകത്തിന്റെ ഏഴ് ഷട്ടറുകള്‍ കൂടി തുറന്നു. കനത്ത നാശനഷ്ടങ്ങള്‍ക്കിടയിലും വലിയ ആളപായം സംഭവിക്കാതിരുന്നതിന്റെ ആശ്വാസത്തിലാണ്...
error: Content is protected !!