Friday, June 5
BREAKING NEWS


Around Us

കണ്ണൂരില്‍ ആറ് ബോംബുകള്‍ പിടിച്ചെടുത്തു; യതീഷ് ചന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു
Kannur

കണ്ണൂരില്‍ ആറ് ബോംബുകള്‍ പിടിച്ചെടുത്തു; യതീഷ് ചന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു

കണ്ണൂരില്‍ മുഴക്കുന്ന് പഞ്ചായത്തില്‍ നിന്ന് ആറ് ബോംബുകള്‍ പിടികൂടി. നെല്യാട്, വട്ടപ്പോയില്‍ മേഖലകളില്‍ നിന്നാണ് ബോബ് കണ്ടെത്തിയത്. ബാഗിലും ബക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു. പോളിങ്ങിനിടെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സംഘര്‍ഷമുണ്ടായി. നാദാപുരം കീയൂരില്‍ സംഘര്‍ഷമുണ്ടാക്കിയവരെ പിരിച്ചുവിടാന്‍പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മലപ്പുറം കോടത്തൂരില്‍ എല്‍എഡിഎഫ്- യുഡിഎഫ് തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് വനിത സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു. ബേപ്പൂരില്‍ വോട്ട് ചെയ്ത് മടങ്ങിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം പള്ളിക്കള്‍ പഞ്ചായത്തില്‍ ബൂത്ത് ഏജന്റ് മരിച്ചു ...
‘ആന്തൂരില്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് കള്ളവോട്ടുകള്‍ കാരണം’; സിപിഎമ്മിനെതിരെ കെ സുധാകരന്‍
Election, Kannur

‘ആന്തൂരില്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് കള്ളവോട്ടുകള്‍ കാരണം’; സിപിഎമ്മിനെതിരെ കെ സുധാകരന്‍

കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ പോളിംഗ് ശതമാനം ഉയരാന്‍ കാരണം കള്ളവോട്ടുകളെന്ന് കെ സുധാകരന്‍ എംപി. പല പഞ്ചായത്തുകളിലും യുഡിഎഫ് ബൂത്ത് ഏജന്റ്മാരെ ഇരിക്കാന്‍ പോലും സി പി എമ്മുകാര്‍ സമ്മതിക്കുന്നില്ല. കണ്ണൂര്‍ കോര്‍പറേഷനില്‍ 35 സീറ്റുകള്‍ നേടും. കണ്ണൂരില്‍ യുഡിഎഫ് വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംഘട്ടത്തില്‍ നഗരസഭകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് ആന്തൂരില്‍ ആണ്. ഇടത്പക്ഷത്തിന്റെ ശക്തികേന്ദ്രമാണ് ഇവിടം. രാവിലെ മുതല്‍ തന്നെ വലിയ ആള്‍ത്തിരക്കാണ് നഗരസഭയിലെ എല്ലാ ബൂത്തിന് മുന്നിലും ഉള്ളത്. ആദ്യ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ അമ്പത് ശതമാനത്തോളം പോളിംഗ് എല്ലാ ഡിവിഷനിലും രേഖപ്പെടുത്തിയിരുന്നു. വലിയ ക്യൂ ആണ് ബൂത്തുകള്‍ക്ക് മുന്നില്‍ ഇപ്പോഴും ഉള്ളത്. ഇടത് ശക്തികേന്ദ്രമായ ആന്തൂരില്‍ എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരത്തില്‍ കനത്ത പോളിംഗ് ആണ് രേഖപ്പെടുത...
പോളിംഗ് ബൂത്തിൽ മുൻ കൗൺസിലറെ മുസ്‌ലിം ലീഗ് പ്രവർത്തകർ മർദ്ദിച്ചു
Election, Kerala News, Latest news, Malappuram

പോളിംഗ് ബൂത്തിൽ മുൻ കൗൺസിലറെ മുസ്‌ലിം ലീഗ് പ്രവർത്തകർ മർദ്ദിച്ചു

പോളിംഗ് ബൂത്തിൽ വോട്ടഭ്യർത്ഥത ചോദ്യം ചെയ്ത മുൻ കൗൺസിലർ ലാമിഹ് റഹ്മാൻ നെ മുസ്‌ലിം ലീഗ് പ്രവർത്തകർ ചേർന്ന് മർദ്ദിച്ച് അവശനാക്കി. താനൂർ നഗര സഭ 16ാം വാർഡിൽ ഒന്നാം വാർഡിൽ ഇന്ന് രാവിലെ 11 മണിയോടെ ആണ് സംഭവം. കൈ കൊണ്ട് നെഞ്ചിൽ ആഞ്ഞു കുത്തുക ആയിരുന്നു. വേദനയിൽ പുറകോട്ടു വീണപ്പോൾ കൈയ്ക്ക് പരിക്കേറ്റു.. ലാമിഹ് നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...
നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു
Ernakulam

നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

ഓര്‍ത്തഡോക്സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിര്‍ബന്ധിത കുമ്പസാരം ഭരണഘടനയിലെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹര്‍ജി പറയുന്നത്. രണ്ട് സഭാവിശ്വാസികളാണ് ഹര്‍ജി നല്‍കിയത്. കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ജി. സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം മൗലികാവകാശമായ സ്വകാര്യതയെ ഹനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് എറണാകുളം സ്വദേശികളായ രണ്ട് വിശ്വാസികള്‍ ഹര്‍ജി നല്‍കിയത്. വൈദികന് മുന്നില്‍ പാപങ്ങള്‍ ഏറ്റുപറയാന്‍ നിര്‍ബന്ധിത കുമ്പസാരം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ കേരള ഹൈക്കോട...
വോട്ട് ചെയ്തു വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
Election, Kozhikode

വോട്ട് ചെയ്തു വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു

തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വീട്ടിലേക്ക് തിരികെ പോകുകയായിരുന്ന വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി ബേബിയാണ് മരിച്ചത്. 62 വയസായിരുന്നു. നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യയാണ്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ബേപ്പൂര്‍ എല്‍പി സ്‌കൂളില്‍ അഞ്ചാമത്തെ ബൂത്തിലായിരുന്നു ബേബിയുടെ വോട്ട്. സ്‌കൂളിലെത്തി വോട്ട് ചെയ്ത ശേഷം വീട്ടിലേക്ക് തിരികെ നടക്കുന്നതിനിടെ ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ബേപ്പൂര്‍ ഗുരുക്കള്‍ കാവ് റോഡിലാണ് ബേബിയുടെ വീട്. ...
ബിജെപി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി
Kerala News, Kozhikode, Latest news

ബിജെപി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി

ബൂത്തിലേക്ക് പോകുന്ന വഴി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊൻപതാം വാർഡ് ബിജെപി സ്ഥാനാർഥി വാസു കുഞ്ഞൻ നെയാണ് കാട്ടു പന്നി കുത്തിയത്. ബൈക്കിൽ വരുന്ന വഴി ചൂര മുണ്ട കല്ലറയ്ക്കൽ പടിയിൽ വെച്ചാണ് അപകടം. പുലർച്ചെ അഞ്ചു മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ...
രാഷ്ട്രീയം തൊഴിലാക്കാത്തവര്‍ക്ക് വോട്ട്: ജോയ് മാത്യു
Election, Kozhikode

രാഷ്ട്രീയം തൊഴിലാക്കാത്തവര്‍ക്ക് വോട്ട്: ജോയ് മാത്യു

രാഷ്ട്രീയം തൊഴിലായി സ്വീകരിക്കാത്തവര്ക്കാണ് വോട്ട് നല്‍കിയതെന്ന് നടനും സംവിധായകനുമായ ജോയ്മാത്യു. സ്വര്‍ണക്കടത്ത് കേസിലും പാലാരിവട്ടം പാലം അഴിമതിക്കേസിലും എല്ലാം പുറത്ത് വരുന്നത് യാഥാര്‍ത്യയങ്ങളാണ്. വിവാദങ്ങള്‍ മാധ്യമങ്ങള്‍ നൃഷ്ടിക്കുന്നതല്ല. മാധ്യമ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ഏറ്റവും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. കോഴിക്കോട് മലാപറമ്പ് ജിയുപി സ്‌കൂളിലെ ബൂത്തിലാണ് ജോയ് മാത്യു വോട്ട് ചെയ്തത്. കുടുംബ സമേതം എത്തിയാണ് ജോയ് മാത്യു വോട്ട് ചെയ്ത് മടങ്ങിയത്. ...
വാക്‌സിനായി കാത്ത് കേരളം; മുന്നൊരുക്കങ്ങള്‍ തുടങ്ങി, ഫൈസര്‍ എങ്കില്‍ സംവിധാനങ്ങള്‍ മാറ്റണം
COVID, Thiruvananthapuram

വാക്‌സിനായി കാത്ത് കേരളം; മുന്നൊരുക്കങ്ങള്‍ തുടങ്ങി, ഫൈസര്‍ എങ്കില്‍ സംവിധാനങ്ങള്‍ മാറ്റണം

കൊവിഡ് വാക്‌സിന്‍ ഉപയോഗത്തിന് രാജ്യത്ത് തന്നെ അനുമതി കിട്ടും മുമ്പാണ് കേരളത്തിലെ വിതരണം സൗജന്യമായിരിക്കുമെന്ന പ്രഖ്യാപനം. ഫൈസര്‍ വാക്‌സിനടക്കം ഒരു വാക്‌സിനും ഇന്ത്യ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പക്ഷെ രാജ്യവും കേരളമടക്കമുള്ള സംസ്ഥാനങ്ങളും വാക്‌സിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ പ്രത്യേകതയും ചെലവുമാണ് വാക്‌സിന്‍ വിതരണത്തിനുള്ള കേരളത്തിന്റെ പ്രധാന വെല്ലുവിളി. ലോകത്ത് വിതരണമാരംഭിച്ച ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള പ്രധാന തടസ്സവും ഇതുതന്നെ. മൈനസ് 70 ഡിഗ്രിയില്‍ വരെ ശീതീകരിച്ച് സൂക്ഷിക്കേണ്ടി വരുമെന്നതാണ് പ്രശ്‌നം. വാക്‌സിന്‍ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണത്തിനും കേരളത്തില്‍ നിലവിലുള്ള സംവിധാനങ്ങള്‍ മതിയാകില്ല. ഫൈസര്‍ വാക്‌സിന്‍ സൂക്ഷിക്കുന്നതിനായ പ്രത്യേക കണ്ടെയ്‌നറുകള്‍ കൂടി വാങ്ങേണ്ടി വരും. എത്തിക്കാനുള്ള ചെലവും കൂടും. പരമാവധി മൈനസ് മുപ്പത് ഡി...
പിണറായി കേന്ദ്രപദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞ്: കെ സുരേന്ദ്രന്‍
Kozhikode

പിണറായി കേന്ദ്രപദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞ്: കെ സുരേന്ദ്രന്‍

സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പരാമര്‍ശം നടത്തുന്ന മുഖ്യമന്ത്രി നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇന്നലെ കേട്ടത് കുറ്റവാളികളുടെ ദീനരോധനമാണ്. കേസ് അട്ടിമറിക്കാന്‍ മേയുന്നത് കേരളത്തിലെ ഏജന്‍സികളാണ്. കേന്ദ്ര ഏജന്‍സികളെ തിരിച്ച് വിളിക്കാന്‍ പോകുന്നത് അപഹാസ്യകരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജയിലില്‍ പോയി സ്വപ്നയെ ചോദ്യം ചെയ്ത് അനുകൂല മൊഴി ഉണ്ടാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും വലിയ കൊള്ള നടത്തിയ മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായി വിജയന്‍. സി എം രവീന്ദ്രനെ മുഖ്യമന്ത്രി പൂര്‍ണമായും പിന്തുണക്കുകയാണ്. രവീന്ദ്രന് ഭയമില്ലങ്കില്‍ ആരോഗ്യ വകുപ്പിനെ കൂട്ട് പിടിച്ച് നാടകം കളിക്കുന്നത് എന്തിനാണ്. അന്വേഷണ ഏജന്‍സിയെ പിന്‍വലിക്കാന്‍ പിണറായിയുടെ കത്ത് കാത്തിരിക്കുകയല്ല പ്രധാനമന്ത്രി. കൊവിഡ...
കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു
Thiruvananthapuram

കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു

പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു. കേരളത്തില്‍ ഫാം ജേര്‍ണലിസത്തിന്റെ ഉപജ്ഞാതാവാണ് അദ്ദേഹം. കൃഷി വകുപ്പിന്റെ മുന്‍ ഡയറക്ടര്‍ ആയിരുന്ന ഹേലി കേരള കാര്‍ഷിക നയരൂപീകരണ സമിതി അംഗവുമായിരുന്നു. കൃഷിയെ ജനകീയ പ്രസ്ഥാനം ആക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച വൃക്തിയാണ് ഹേലി.
error: Content is protected !!